ഹരിയാനയിലെ ജജ്ജാര്‍ ഗ്രാമത്തിലെ പട്ടികജാതിക്കാരുടെ നാലേക്കര്‍ ഭൂമി ഗുസ്തിതാരം ബജ് രംഗ് പൂനിയയ്ക്ക് എഴുതിക്കൊടുക്കാന്‍ ഗൂഢനീക്കം. ഗുസ്തി അക്കാദമി തുടങ്ങാനാണ് ഈ ഭൂമി നല്‍കുന്നതെന്നാണ് പഞ്ചായത്ത് സമിതിയിലെ ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ അനധികൃതമായാണ് ഈ ഭൂമി നല്‍കുന്നതെന്നാണ് ഇവിടുത്തെ കര്‍ഷകരുടെ വാദം
ചണ്ഡീഗഡ് :ഹരിയാനയിലെ ജജ്ജാര്‍ ഗ്രാമത്തിലെ പട്ടികജാതിക്കാരുടെ നാലേക്കര്‍ ഭൂമി ഗുസ്തിതാരം ബജ് രംഗ് പൂനിയയ്ക്ക് എഴുതിക്കൊടുക്കാന്‍ ഗൂഢനീക്കം. ഗുസ്തി അക്കാദമി തുടങ്ങാനാണ് ഈ ഭൂമി നല്‍കുന്നതെന്നാണ് പഞ്ചായത്ത് സമിതിയിലെ ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ അനധികൃതമായാണ് ഈ ഭൂമി നല്‍കുന്നതെന്നാണ് ഇവിടുത്തെ കര്‍ഷകരുടെ വാദം.
പഞ്ചായത്ത് സെക്രട്ടറിയും ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. ഈ നീക്കം സംബന്ധിച്ച് ഒരു അന്വേഷണം നടത്തണമെന്ന് ഗ്രാമത്തിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വേറെ ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ എന്ന ഭാവേന പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടുകയായിരുന്നു. അന്ന് യോഗത്തില്‍ എത്തിയവരോട് ബജ്രംഗ് പൂനിയയ്ക്ക് നാലേക്കാര്‍ കൃഷിഭൂമി ഗുസ്തി അക്കാദമി ആരംഭിക്കുന്നതിന് കൈമാറാന്‍ എല്ലാവരും ഒപ്പിടണമെന്ന് പഞ്ചായത്ത് സമിതി ആവശ്യപ്പെടുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
ഭൂമി കൈമാറാനാണ് എന്നറിഞ്ഞതോടെ പലരും ഒപ്പിട്ടില്ല. ഇത് പട്ടികജാതിക്കാരുടെ കൃഷിഭൂമിയാണ്. ഇവര്‍ പലപ്പോഴും ജീവിതം നിലനിര്‍ത്തന്നത് ഈ ഭൂമിയില്‍ കൃഷി ചെയ്തിട്ടാണ്.
ഇപ്പോള്‍ പഞ്ചായത്ത് സമിതിയുടെ ഈ നീക്കത്തിനെതിരെ കര്‍ഷകര്‍ ഹരിയാന മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനാണ് നീക്കം. ഒപ്പം സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിക്കും.
റെസ്ലിംഗ് ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വനിതാഗുസ്തിക്കാരോടൊപ്പം സമരം ചെയ്യുന്ന ബജ് രംഗ് പൂനിയയുടെ മറ്റൊരു മുഖമാണ് ജജ്ജാറിലെ കര്‍ഷകര്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഇതിനിടെ വനിതാ ഗുസ്തിതാരങ്ങളെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ബ്രിജ് ഭൂഷണ്‍ സിങ്ങ് സമ്മതിച്ചിരിക്കുകയാണ്. പക്ഷെ തന്നോടൊപ്പം പരാതി പറയുന്ന വനിതാ ഗുസ്തിതാരം വിനേഷ് ഫൊഗാട്ടും ബജ് രംഗ് പൂനിയയും കൂടി നുണപരിശോധനയ്ക്ക് ഹാജരാകണമെന്നും ബ്രിജ് ഭൂഷണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി