×
login
നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നു: എച്ച്.ഡി. കുമാരസ്വാമി; ദേവഗൗഡ‍ പങ്കെടുക്കും

നാല് വോട്ടിന് വേണ്ടിയാണ് കോണ്‍ഗ്രസ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ വിളിക്കാത്തതുവഴി കേന്ദ്രസര്‍ക്കാര്‍ അദിവാസികളെ അപമാനിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.

ബെംഗളൂരു: നാല് വോട്ടിന് വേണ്ടിയാണ് കോണ്‍ഗ്രസ്  പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം  ബഹിഷ്കരിക്കുന്നതെന്ന് ജെഡിഎസ് നേതാവ്  എച്ച്.ഡി. കുമാരസ്വാമി. രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ വിളിക്കാത്തതുവഴി കേന്ദ്രസര്‍ക്കാര്‍ അദിവാസികളെ അപമാനിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. ഇത് ആത്മാര്‍ത്ഥതയില്ലാത്ത വാദമുഖമാണെന്ന് കോണ്‍ഗ്രസിന് തന്നെ അറിയാമെന്നും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി പറഞ്ഞു.  

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ ദേവഗൗഡ പങ്കെടുക്കും. ആദിവാസി സമൂഹത്തില്‍ നിന്നും നാല് വോട്ട് കിട്ടാനാണ് കോണ്‍ഗ്രസിന്‍റെ ഈ കപടനാട്യം. കോണ്‍ഗ്രസിന്‍റെ ഈ ബഹിഷ്കരണം ഉദ്ഘാടനത്തില്‍ മാത്രമായി ഒതുക്കുമോ അതോ അവര്‍ വരുന്ന പാര്‍ലമെന്‍റ് സമ്മേളനങ്ങളും ബഹിഷ്കരിക്കുമോ?- കുമാരസ്വാമി പരിഹസിച്ചു.  

മെയ് 28 ഞായറാഴ്ചപ്രധാനമന്ത്രി മോദിയും ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ലയും ചേര്‍ന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ 25 പാര്‍ട്ടികള്‍ പരിപാടിയില്‍ സംബന്ധിക്കും. എഐഎഡിഎംകെ, അപ്നാദള്‍, അകാലിദള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, എല്‍ജെഡി, ശിവസേന ഷിന്‍ഡേ വിഭാഗം, എന്‍പിപി, എന്‍പിഎഫ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 25 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉദ്ഘാടന പരിപാടിയ്ക്കെത്തും.  

കോണ്‍ഗ്രസുള്‍പ്പെടെ 19 രാഷ്ട്രീയ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കും.  


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.