മരിച്ചയാളെ കണ്ടുപിടിക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ 200 മണിക്കൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 60 വാഹനങ്ങളുടെയും 90 പേരെയും നിരീക്ഷിച്ചതിനു പിന്നാലെയാണ് പോളിത്തീന്‍ കവറില്‍ തല വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) സി.എച്ച് രൂപേഷ് പറഞ്ഞു.
ഹൈദരാബാദ്: മുസി നദിക്കടുത്തുള്ള നടപ്പാതയില്‍ അജ്ഞാത സ്ത്രീയുടെ തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം പ്രതിയെ പിടികൂടി പോലീസ്. ചൈതന്യപുരി സ്വദേശിയായ 48 കാരനെ മലക്‌പേട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ പ്രതിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
മരിച്ചയാളെ കണ്ടുപിടിക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ 200 മണിക്കൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 60 വാഹനങ്ങളുടെയും 90 പേരെയും നിരീക്ഷിച്ചതിനു പിന്നാലെയാണ് പോളിത്തീന്‍ കവറില്‍ തല വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) സി.എച്ച് രൂപേഷ് പറഞ്ഞു.
55 കാരിയായ യെരം അനുരാധ റെഡ്ഡിയെ ബി ചന്ദ്രമോഹന്‍ കൊലപ്പെടുത്തിയത് ഏഴ് ലക്ഷം രൂപ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണെന്ന് ഡിസിപി പറഞ്ഞു. വിധവയായ അനുരാധ കഴിഞ്ഞ 15 വര്‍ഷമായി ചൈതന്യപുരിയില്‍ ചന്ദ്രമോഹന്റെ വീടിന്റെ താഴത്തെ നിലയില്‍ ഒറ്റയ്ക്കായിരുന്നു താമസം.
കൊലപാതകം സംബന്ധിച്ച അന്വേഷണം തുടക്കത്തില്‍ തന്നെ വഴിമുട്ടിയതോടെ യുവതി ആരെന്ന കണ്ടുപിടിക്കാന്‍ എട്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. സംസ്ഥാനത്തുടനീളമുള്ള കാണാതായവരെക്കുറിച്ചുള്ള പരാതികള്‍ അവര്‍ പരിശോധിച്ചു. 750 ലധികം പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടു. സ്ത്രീയുടെ തലയുടെ ഫോട്ടോയുമായി വീടുതോറുമുള്ള അന്വേഷണം നടത്തി. ഫോട്ടോ സോഷ്യല്‍ മീഡിയയിലും പൊതു സ്ഥലങ്ങളിലും പ്രചരിപ്പിച്ചു. ഫോട്ടോ ഉപയോഗിച്ച് പരിശോധിച്ചു. ഇതാണ് പ്രതിയിലേക്ക് നയിച്ചത്.
പണത്തിനായി അനുരാധയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ പ്രകോപിതനാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മോഹന്‍ യെരം അനുരാധയെ കൊല്ലാന്‍ പദ്ധതിയിട്ടതായി ഡിസിപി പറഞ്ഞു. മെയ് 12ന് ഉച്ചയ്ക്ക് പണം തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മോഹന്‍ ആസൂത്രണം ചെയ്ത് കരുതിയിരുന്ന കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് മോഹന്‍ രണ്ട് കല്ല് വെട്ടുന്ന യന്ത്രങ്ങള്‍ വാങ്ങി മൃതദേഹം എളുപ്പത്തില്‍ നശിപ്പിക്കുന്നതിനായി ആറ് ഭാഗങ്ങളായി മുറിച്ചത്. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ ഓരോന്നായി നീക്കം ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ തലമാത്രമാണ് പ്രതിക്ക് കളയാന്‍ സാധിച്ചത്. ശരീരത്തിന്റെ ബാക്കി അഞ്ച് ഭാഗങ്ങളും ഫ്രിഡ്ജില്‍ കണ്ടെത്തി. മേയ് 15ന് ഓട്ടോറിക്ഷയില്‍ വന്ന ഇയാള്‍ മാലിന്യം പൊതി വലിച്ചെറിയാനെന്ന വ്യാജേന പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ തല വലിച്ചെറിയുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. രാവിലെ ശുചീകരണത്തൊഴിലാളികളാണ് അറ്റുപോയ തല കണ്ടെത്തിയത്. പ്രതികള്‍ പെര്‍ഫ്യൂം പുരട്ടിയ അഗര്‍ബത്തി, കര്‍പ്പൂര, ഫിനൈല്‍, ഡെറ്റോള്‍ തുടങ്ങിയവ വാങ്ങി മുറിച്ച ശരീരഭാഗങ്ങളില്‍ പുരട്ടിയുരുന്നുവെന്ന് ഡിസിപി കൂട്ടിച്ചേര്‍ത്തു.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി