ന്യൂദല്‍ഹി: ഭാരതത്തിന്റെ ആഭ്യന്തരപ്രശ്നങ്ങളില്‍ എന്തുകൊണ്ട് അമേരിക്ക ഇടപെടുന്നില്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ അമ്പരന്ന് വിദഗ്ധര്‍.
ഹാര്‍വാഡ് സര്‍വ്വകലാശാല പ്രൊഫസര്‍ നിക്കോലാസ് ബേണ്സുമായി നടത്തിയ സംഭാഷണത്തിലായിരുന്നു രാഹുല്‍ഗാന്ധിയുടെ ഈ അമ്പരപ്പുളവാക്കിയ പ്രസ്താവന ഉണ്ടായത്. ‘ ഇന്ത്യയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നതിനെപ്പറ്റി അമേരിക്കയില്‍ നിന്നും ഒരു വാര്‍ത്തയും ഞാന്‍ കേള്‍ക്കുന്നില്ല,’- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന.
ഭാരതം ഒരു സ്വതന്ത്ര, പരമാധികാര, ജനാധിപത്യ റിപ്പബ്ലിക് ആയിരിക്കെ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല. ഭാരതത്തിന്റെ ജനാധിപത്യത്തെ കളങ്കപ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് ശക്തമായി കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ വന്ന രാഹുല്‍ഗാന്ധിയുടെ ഈ പ്രസ്താവന ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: