ന്യൂദല്‍ഹി: പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഇന്ത്യയും ജര്‍മ്മനിയും .പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും തമ്മില്‍ ന്യൂദല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.
യോഗത്തില്‍ ഇരു നേതാക്കളും മേഖലതല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇരു രാജ്യങ്ങളുടെയും മുന്‍ഗണനകള്‍ അറിയിക്കുകയും ചെയ്തു. ജര്‍മ്മന്‍ പ്രതിരോധ മന്ത്രിയുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയെന്നും യോഗയോടുള്ള ബോറിസ് പിസ്റ്റോറിയസിന്റെ അഭിനിവേശം പ്രശംസനീയമാണെന്നും രാജ്നാഥ് സിംഗ് ട്വീറ്റില്‍ പറഞ്ഞു.
നേരത്തെ ന്യൂദല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ ജര്‍മന്‍ മന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തിയത്.
ന്യൂ ദല്‍ഹിയില്‍ ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് (iDEX) സംഘടിപ്പിക്കുന്ന പരിപാടിയില്‍ പിസ്റ്റോറിയസ് നിരവധി പ്രതിരോധ സ്റ്റാര്‍ട്ടപ്പുകളുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച അദ്ദേഹം മുംബൈയിലേക്ക് പോകും. പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്റെ ആസ്ഥാനവും മസഗോണ്‍ ഡോക്ക് കപ്പല്‍ നിര്‍മ്മാണ കേന്ദ്രവും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: