ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ സമാപന ദിവസത്തില്‍ പി.വി. സിന്ധുവും ലക്ഷ്യസെന്നും ബാഡ്മിന്റണില്‍ നേടിയ രണ്ട് സ്വര്‍ണ്ണമെഡലുകളും ടേബിള്‍ ടെന്നീസില്‍ അജന്ത ശരത് കമലിന്റെ സ്വര്‍ണ്ണവും ഉള്‍പ്പെടെ 22 സ്വര്‍ണ്ണമെഡലുകള്‍ ഉള്‍പ്പെടെ ആകെ 61 മെഡലുകള്‍ നേടി ഇന്ത്യ നാലാംസ്ഥാനത്തെത്തി.
ഏതാണ്ട് എല്ലാ മേഖലകളിലും ഇന്ത്യ സ്വര്‍ണ്ണം വാരിക്കൂട്ടി. ഗുസ്തിയിലും ബോക്സിങ്ങിലും കൂട്ടമായി സ്വര്‍ണ്ണം എത്തിയതിന് പിന്നാലെ ട്രാക്ക് ആന്റ് ഫീല്‍ഡിലും വിവിധ ഗെയിംസുകളിലും സ്വര്‍ണ്ണവേട്ട നടത്തിയ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണ്ണമെഡല്‍ നേടിയതോടെ ന്യൂസിലാന്റിനെ മറികടന്നാണ് അവസാനദിനത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 16 വെള്ളിമെഡലുകളും 3 വെങ്കലമെഡലുകളും നേടിയാണ് ഇന്ത്യ ആകെ 61 മെഡലുകള്‍ നേടിയത്.
ഭാരോദ്വഹനമായിരുന്നു ഇന്ത്യയ്ക്ക് കൂടുതല്‍ മെഡലുകള്‍ സമ്മാനിച്ച ഒരു ഇനം. മീരാബായ് ചനു (49കിലോ), അചിന്ത ഷ്യൂലി (73 കിലോ), ജെറമി ലാല്‍റിന്നുംഗ (67 കിലോ) എന്നിവര്‍ സ്വര്‍ണ്ണം നേടി.
ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ, നവീന്‍, വിനേഷ് ഫോഗാട്ട്, സാക്ഷിമാലിക്, ബജ്റംഗ് പൂനിയ എന്നിവര്‍ സ്വര്‍ണ്ണം നേടി. ബോക്സിങ്ങില്‍ അമിത് പംഗല്‍, നിതു ഗന്‍ഗസ്സും നിഖാത്ത് സരിനും സ്വര്‍ണ്ണം നേടി.
അത്ലറ്റിക്സില് നേടിയ സ്വര്‍ണ്ണം ഇന്ത്യയ്ക്ക് പുതുമയായിരുന്നു. മലയാളി താരങ്ങളായ എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണം നേടി. ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-സാത്വിക് സായ് രാജ് സഖ്യം ഇംഗ്ലണ്ടിനെ തകര്‍ത്ത് സ്വര്‍ണ്ണം നേടി. ലോണ്‍ ബൗള്‍സില്‍ അസമിലെ നയന്‍മോനി സൈകിയയും ദല്‍ഹിയിലെ പിങ്കിയും വ്യക്തിഗത ഇനത്തിലും ഇന്ത്യ ടീം ഇനത്തിലും സ്വര്‍ണ്ണം നേടി. ടേബിള്‍ ടെന്നീസില്‍ ഹര്‍മീത് ദേശായി സ്വര്‍ണ്ണം നേടി. പാരാ ടേബിള്‍ ടെന്നീസില്‍ ഭാവിന സ്വര്‍ണം നേടി. പാരവപവര്‍ലിഫ്റ്റിങ്ങില്‍ സുധീര്‍ സ്വര്‍ണം നേടി.
തിങ്കളാഴ്ച ടേബിള്‍ ടെന്നീസില്‍ അജന്ത ശരത് കമല്‍ സ്വര്‍ണ്ണം നേടിയിരുന്നു. ജി. സത്യന് വെങ്കലമെഡലും നേടി. പുരുഷ ഹോക്കി ഫൈനല്‍ ആയിരുന്നു ഇന്ത്യയുടെ അവസാന ഇനം. ഇതില്‍ 7-0 എന്ന സ്കോറിന് ആസ്ത്രേല്യയോട് തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ വെള്ളിമെഡല്‍ നേടി.
26 സ്വര്ണ്ണമെഡലുകളോടെയാണ് കാനഡയാണ് മൂന്നാം സ്ഥാനത്ത്. 67 സ്വര്‍ണ്ണമെഡലുകള്‍ നേടിയ ആസ്ത്രേല്യ ഒന്നാം സ്ഥാനത്തും 57 മെഡലുകള്‍ നേടിയ ഇംഗ്ലണ്ട് രണ്ടാംസ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: