ഹിസ്ബുള്‍ കമാന്‍ഡര്‍ ജുനൈദ് സെഹ്റായിയാണ് കൊല്ലപ്പെട്ടത്. കശ്മീര്‍ വിഘടനവാദി സംഘടനയായ തെഹ്രിക്- ഇ- ഹുറിയത് ചെയര്മാന് അഷറഫ് സെഹ്റായിയുടെ മകനാണ് ഇയാള്‍.
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി കര്‍ശ്ശനമാക്കി സൈന്യം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. കൊന്നു. കോവിഡിന്റെ മറവില്‍ ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം വധിക്കേണ്ട ഭീകരരുടെ ലിസ്റ്റ് തയ്യാറാക്കി സൈന്യം നടപടികള്‍ ആരംഭിക്കുകയായിരുന്നു.
ഹിസ്ബുള്‍ കമാന്‍ഡര്‍ ജുനൈദ് സെഹ്റായിയാണ് കൊല്ലപ്പെട്ടത്. കശ്മീര്‍ വിഘടനവാദി സംഘടനയായ തെഹ്രിക്- ഇ- ഹുറിയത് ചെയര്മാന് അഷറഫ് സെഹ്റായിയുടെ മകനാണ് ഇയാള്‍. ശ്രീനഗര്‍ നവക്കടല് മേഖലയില്‍ ഭീകരരുമായുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് സെഹ്റായിയെ വധിക്കാനായത്. ഇയാള്‍ക്കൊപ്പം മറ്റൊരു ഭീകരര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
നവക്കല് മേഖലയില്‍ ഭീകരര്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ശ്രീനഗറിലേക്ക് പായുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. പ്രദേശത്ത് ഇനിയും ഭീകരരുടെ സാന്നിധ്യം ഉണ്ടോയെന്ന് തെരച്ചില്‍ നടത്തി വരികയാണ്.
പാക്കിസ്ഥാന്റെ പിന്തുണയോടെ കശ്മീര്‍ താഴ്വരയില് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം വധിക്കേണ്ട ഭീകരരുടെ പട്ടിക തയ്യാറാക്കി നടപടി ആരംഭിച്ചത്.
റിയാസ് നായ്കുവിനെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് ചുമതലയേറ്റ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ കമാന്‍ഡര്‍ ഡോ. സൈഫുള്ളയെന്ന ഖാസി ഹൈദര്‍ അടക്കമുള്ളവരാണ് ഈ പട്ടികയില്‍ ഉള്ളത്.
പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം
നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ
കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍
ദൃഢചിത്തനായ ഹനുമാന്
ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്