പോളണ്ടില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി 600 നടുത്ത് ഇന്ത്യക്കാര്‍ ഇന്ന് തിരിക്കും. ഹംഗറിയിലേക്കും റോമേനിയയിലേക്കും ഓരോ വ്യോമസേന വിമാനങ്ങള്‍ പുറപ്പെട്ടു.
ന്യൂദല്‍ഹി : റഷ്യ- ഉക്രൈന് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ 1377 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഓപ്പറേഷന് ഗംഗ എന്നാണ് രക്ഷാ ദൗത്യത്തിന് ഇന്ത്യ പേര് നല്‍കിയിരിക്കുന്നത്. ഉക്രൈന് തലസ്ഥാനമായ കീവിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചിട്ടുണ്ട്. ഇനി ആരും അവശേഷിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
അടുത്ത മൂന്ന് ദിവസത്തില്‍ 26 വിമാനങ്ങള്‍കൂടി ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയും രക്ഷാദൗത്യത്തില്‍ ഭാഗമാകും. ഇതിനായി വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര് സി17 റൊമേനിയയില്‍ എത്തിയിട്ടുണ്ട്. 31 വിമാനങ്ങളിലായി 6300 ഓളം പേരാണ് തിരിച്ചുവരാനുള്ളത്.
65 കിലോ മീറ്റര്‍ നീളം വരുന്ന വമ്പന്‍ റഷ്യന്‍ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെ ഇന്ത്യന്‍ എംബസ്സി കീവിലുള്ള ഇന്ത്യാക്കാരോട് എത്രയും വേഗം അവിടം വിടാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോകാനും ആവശ്യപ്പെടുകയായിരുന്നു. ഉക്രൈന് മെട്രോ സൗജന്യമാക്കി ഇത് ഉപയോഗപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിച്ച് അവിടെ നിന്നും വിമാനസര്‍വീസുകള്‍ ലഭ്യമാകുന്ന പക്ഷം ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയാണ്. ഇതിനായി അതിര്‍ത്തികളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ എംബസ്സി നിയോഗിച്ചിട്ടുണ്ട്.
അതേസമയം പോളണ്ടില്‍ നിന്നുള്ള ആദ്യവിമാനം ഇന്ന് രാവിലെ തിരിച്ചെത്തി. പോളണ്ടില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി 600 നടുത്ത് ഇന്ത്യക്കാര്‍ ഇന്ന് തിരിക്കും. ഹംഗറിയിലേക്കും റോമേനിയയിലേക്കും ഓരോ വ്യോമസേന വിമാനങ്ങള്‍ പുറപ്പെട്ടു.
ഇന്ന് രാവിലെ മുതല്‍ മൂന്ന് വിമാനങ്ങളാണ് ഉക്രൈനില്‍ നിന്നെത്തിയത്. എഴുന്നൂറില്‍ അധികം പേര് ഇതില്‍ തിരിച്ചെത്തി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദര്‍ സിംഗ്, രാജിവ് ചന്ദ്രശേഖര്‍ എന്നിവരെത്തിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു