ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനിടെ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപാലായനവും തബ്ലീഗ് സമ്മേളനവും തിരിച്ചടിയായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതി ഭവന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ രണ്ട് സംഭവങ്ങളിലുമുള്ള ആശങ്ക രാഷ്ട്രപതി രേഖപ്പെടുത്തിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച രാഷ്ട്രപതി കൊവിഡിനെതിരായ പോരാട്ടത്തില്‍ അസമാന്യമായ കരുത്തും അച്ചടക്കവും ഐക്യവും കാണിച്ച് രാജ്യത്തെ ജനങ്ങള്‍ ഒരു മാതൃക സൃഷ്ടിച്ചെന്നും വ്യക്തമാക്കി.
അവശ്യവസ്തുക്കളും ഭക്ഷണവും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കണമെന്ന് നിര്‍ദേശിച്ച രാഷ്ട്രപതി സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും ഓര്‍മിപ്പിച്ചു. സമൂഹം നേരിടുന്ന ഈ വെല്ലിവിളിക്കിടയില്‍ ഭവനരഹിതരും തൊഴില്‍രഹിതരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അവരുടെ ആവശ്യങ്ങള്‍ കൂടുതല്‍ പ്രധാന്യത്തോടെ നാം നോക്കിക്കാണണമെന്ന് അദ്ദേഹം പറഞ്ഞു.
മഹാമാരി വ്യാപകമാകുന്നത് തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ ഒരാള്‍ പോലും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗവര്‍ണമാര്‍, ലഫ്.ഗവര്‍ണര്‍മാര്‍, സംസ്ഥാന, കേന്ദ്ര ഭരണപ്രദേശ ഭരണാധികാരികള്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: