×
login
നീക്കങ്ങളെല്ലാം ശരിയായ ദിശയില്‍; 21 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്കാശ്വാസമായി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴേക്ക്

ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ആശ്വാസമേകി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴോട്ട്. നവമ്പര്‍ മാസത്തിലെ പണപ്പെരുപ്പത്തോത് 5.88 ശതമാനം എന്ന സുരക്ഷിതമായ നിലയില്‍ എത്തിയിരിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയ നടപടി ഭക്ഷ്യവിലയിലെ കുതിച്ചുകയറ്റം അവസാനിപ്പിച്ചു. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം അതിജീവിച്ച് കുറഞ്ഞവിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധനവിലയിലെ കുതിപ്പു പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ഒരു പിടി നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുന്നു.

മുംബൈ: ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ആശ്വാസമേകി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തില്‍ നിന്നും താഴോട്ട്. നവമ്പര്‍ മാസത്തിലെ പണപ്പെരുപ്പത്തോത് 5.88 ശതമാനം എന്ന സുരക്ഷിതമായ നിലയില്‍ എത്തിയിരിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയ നടപടി ഭക്ഷ്യവിലയിലെ കുതിച്ചുകയറ്റം അവസാനിപ്പിച്ചു. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം അതിജീവിച്ച് കുറഞ്ഞവിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധനവിലയിലെ കുതിപ്പു പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ഒരു പിടി നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുന്നു. 

2021 നവമ്പറില്‍ ഇത് 14.7 ശതമാനം എന്ന നിലയിലായിരുന്നു. അതാണ് 2022 നവമ്പറില്‍ 5.85 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി പണപ്പെരുപ്പത്തോത് ആറ് ശതമാനത്തിന് മുകളിലായി തുടരുകയായിരുന്നു.  

2022 ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെ രണ്ടക്കത്തിലുണ്ടായിരുന്ന (10.70 ശതമാനം) മൊത്തവില പണപ്പെരുപ്പ നിരക്ക് ഒറ്റയക്കത്തിലേക്ക് (8.39 ശതമാനം) എത്തിയിരുന്നു. അതാണിപ്പോള്‍ നവമ്പറില്‍ ആറ് ശതമാനത്തിന് താഴെ സുരക്ഷിതമായ 5.85 ശതമാനത്തിലേക്ക് എത്തിയത്.  

ഉപഭോക്തൃപണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് അടിക്കടി കൂട്ടിയ റിസര്‍വ്വ് ബാങ്കിന്‍റെ നടപടിയ്ക്ക് ഉചിതമായ ഫലം ലഭിച്ചിരിക്കുകയാണ്.  ഇത് വരെ ആറ് ശതമാനം എന്ന ആശങ്കാജനകമായ നിലലേക്കാള്‍  ഉയര്‍ന്നു നില്‍ക്കുകയായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പത്തോത്.  റിസര്‍വ്വ് ബാങ്ക് കണക്ക് പ്രകാരം, പണപ്പെരുപ്പത്തോതിന്‍റെ സഹനീയമായ ഉയര്‍ന്ന തോത് ആറ് ശതമാനാണ്. അതാണ് ഇപ്പോള്‍ 5.85 ശതമാനത്തിലേക്ക് താഴ്ന്നത്.  


2023 ജനവരി-മാര്‍ച്ച് എന്ന നാലാം സാമ്പത്തിക പാദത്തില്‍ പണപ്പെരുപ്പം 5.85 ശതമാനത്തിലേക്ക് എത്തിക്കാനായിരുന്നു റിസര്‍വ്വ് ബാങ്കിന്‍റെ  ലക്ഷ്യം. എന്നാല്‍ അത് നവമ്പറില്‍ തന്നെ നേടാനായി. ഇന്ധനത്തിന്‍റെയും ഭക്ഷ്യോല്‍പന്നത്തിന്‍റെയും രാസവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് ഉപഭോക്തൃ പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായകരമായതെന്ന് വാണിജ്യ-വ്യവസായമന്ത്രാലയം പറയുന്നു.  

റഷ്യയില്‍ നിന്നുള്ള ഇന്ധനമാണ് ഇന്ത്യയ്ക്ക് വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. ഇപ്പോള്‍ ഇറാഖിനേക്കാളും സൗദിയേക്കാളും കൂടുതല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. പക്ഷെ യുദ്ധം ഇനിയും നീണ്ടുപോയാല്‍ അത് ഇന്ത്യയ്ക്കും വൈകാതെ വലിയ ആഘാതമായി മാറും.  

റഷ്യ-ഉക്രൈന്‍ യുദ്ധം തലവേദന

റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം പണപ്പെരുപ്പം ഇപ്പോഴും ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗോതമ്പ്, എണ്ണ, ഭക്ഷ്യയെണ്ണ, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വിതരണം യുദ്ധം മൂലം താളം തെറ്റിയ നിലയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നാല് തവണയാണ് തുടര്‍ച്ചയായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഏകദേശം 1.9 ശമതാനത്തോളം വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. പലിശ നിരക്ക് ഉയരുന്നതോടെ ഉപഭോഗം കുറയുന്നതോടെ ഉപഭോക്തൃ പണപ്പെരുപ്പം കുറയുമെന്നതാണ് കണക്കുകൂട്ടല്‍. അത് ശരിയുമായി. 

    comment

    LATEST NEWS


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.