റാഞ്ചി: സര്‍ക്കാര്‍ ജോലിക്കുള്ള തെരഞ്ഞെടുപ്പുപരീക്ഷക്കുള്ള ഭാഷാപരീക്ഷകളില്‍ നിന്നും സംസ്കൃതവും ഹിന്ദിയും ഒഴിവാക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു.
ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന് കമ്മീഷന് (ജെഎസ് സിസി) ഗ്രേഡ് 3, ഗ്രേഡ് 4 സര്‍ക്കാര്‍ ജോലികള്‍ക്ക് പ്രധാന ഭാഷാ പേപ്പറുകളുടെ ലിസ്റ്റില്‍ നിന്നാണ് സംസ്കൃതവും ഹിന്ദിയും ഒഴിവാക്കിയത്. അതേ സമയം ഉറുദു ഭാഷ നിലനിര്‍ത്തിയിട്ടുണ്ട്. ആദിവാസി ഭാഷകള്‍ ഉള്‍പ്പെടെ മറ്റ് 11 ഭാഷകള്‍ കൂടി ഭാഷാ പേപ്പറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള നിര്‍ബന്ധമായും പാസായിരിക്കേണ്ട ചില യോഗ്യത ചോദ്യപേപ്പറുകള്‍ ഉണ്ട്. ഇതിന് പുറമെയാണ് ഭാഷാപരീക്ഷ. ഇതിന് ഉറുദു ഉള്‍പ്പെടെ 12 ഭാഷകളില്‍ പരീക്ഷയെഴുതാം. ഇനി മുതല്‍ ഭാഷാ പരീക്ഷ ഹിന്ദിയിലും സംസ്കൃതത്തിലും എഴുതാന്‍ കഴിയില്ല. നിര്ബന്ധയോഗ്യതാ പരീക്ഷയോടൊപ്പം ഭാഷാപരീക്ഷകളുടെ മാര്‍ക്ക് കൂടി ചേര്‍ത്താണ് അന്തിമ മാര്‍ക്ക് കണക്കാക്കുക.
പുതിയ നയം വിവേചനപരമായ ഒന്നാണെന്ന് ബിജെപി വക്താവ് പ്രതുല്‍ ഷാഹ്ദിയോ പറഞ്ഞു. മുസ്ലിങ്ങളെ പ്രീണിപ്പിക്കാനാണ് ഹിന്ദിയും സംസ്കൃതവും ഒഴിവാക്കുകുയം ഉറുദു നിലനിര്‍ത്തുകയും ചെയ്യുന്നത്. നേരത്തെ ഉറുദു, ഹിന്ദി, സംസ്കൃതം എന്നിവ ഭാഷാപരീക്ഷകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നാണ് ഹിന്ദിയും സംസ്കൃതവും ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
‘പലമു, ഗര്‍വാ ജില്ലകളില്‍ ഭോജ്പുരി പ്രധാന ഭാഷയാണ്. ഗോഡ്ഡ, സാഹേബ്ഗാഞ്ജ് ജില്ലകളില്‍ ആംഗികയും ഒരു പ്രധാന ഭാഷയമാണ്. ഈ ഭാഷകള്‍ പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹിന്ദി ഒരു പൊതുഭാഷയായിട്ടുകൂടി അതും ഒഴിവാക്കി,’ ഷാഹ്ദിയോ പറഞ്ഞു.
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യമാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: