×
login
കോണ്‍ഗ്രസ് ഉന്നയിച്ച സുരക്ഷാ വീഴ്ച ആരോപണം പൊളിഞ്ഞു; ജോഡോയാത്ര വീണ്ടും തുടങ്ങി

സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നും തങ്ങളോട് ആലോചിക്കാതെപോലുമാണ് യാത്ര നിര്‍ത്തിയ പ്രഖ്യാപനമുണ്ടായതെന്ന ജമ്മു കശ്മീര്‍ പോലീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ഇന്നലെ അവന്തിപ്പോര മേഖലയിലെ ചുര്‍സുവില്‍ നിന്ന് യാത്ര തുടങ്ങുകയായിരുന്നു.

ശ്രീനഗര്‍: സുരക്ഷയുടെ പേരുപറഞ്ഞ് നിര്‍ത്തിയ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും ആരംഭിച്ചു. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ യാത്ര 11 കിലോമീറ്റര്‍ പിന്നിട്ട് ഖാസിഗുണ്ടില്‍ എത്തിയപ്പോഴായിരുന്നു സുരക്ഷാ പ്രശ്‌നത്തിന്റെ പേരുപറഞ്ഞ് പൊടുന്നനെ യാത്ര നിര്‍ത്തിവച്ചുള്ള പ്രഖ്യാപനം.  

എന്നാല്‍, സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നും തങ്ങളോട് ആലോചിക്കാതെപോലുമാണ് യാത്ര നിര്‍ത്തിയ പ്രഖ്യാപനമുണ്ടായതെന്ന ജമ്മു കശ്മീര്‍ പോലീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ഇന്നലെ അവന്തിപ്പോര മേഖലയിലെ ചുര്‍സുവില്‍ നിന്ന് യാത്ര തുടങ്ങുകയായിരുന്നു.


30ന് സമാപിക്കാനിരിക്കെ യാത്രയ്ക്ക് വലിയ ശ്രദ്ധ ലഭിക്കാതെ അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടം വന്നപ്പോഴാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ നാടകീയ നീക്കം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ജോഡോ യാത്രയിലുടനീളം രാഹുല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നതോടെ കശ്മീരിലേക്ക് യാത്ര പ്രവേശിക്കുന്നതിന് മുന്നേതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്കിയിരുന്നു. കൂടാതെ അടുത്തിടെ കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നായിരുന്നു രാഹുലിന്റെ യാത്ര.

മുന്‍പും രാഹുലിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വം ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കിയിരുന്നു. എന്നാല്‍, രാഹുലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നുകാട്ടി കേന്ദ്രം രേഖാമൂലം മറുപടി നല്കിയിരുന്നു. 2020 മുതല്‍ 100ലേറെ തവണ രാഹുല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നുവെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.