ചമോലി ജില്ലാ കളക്ടര്‍ ഹിമന്‍ഷു ഖുരാന ദുരിതബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി. ഭൂമിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിശദമായ മാപ്പ് തയാറാക്കാന്‍ അദ്ദേഹം റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന് (ആര്‍ഡബ്ല്യുഡി) നിര്‍ദേശം നല്കി.
ന്യൂദല്‍ഹി: ഭൗമപ്രതിഭാസത്തെത്തുടര്‍ന്ന് വിള്ളല്‍ വീണ ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും വര്‍ധിച്ചതാണ് കാരണം. വിള്ളലുകള്‍ കണ്ടെത്തിയ ആകെ കെട്ടിടങ്ങളുടെ എണ്ണം 863 ആണ്. ഇതില്‍ 181 കെട്ടിടങ്ങള്‍ സുരക്ഷിതമല്ലാത്ത മേഖലയിലാണെന്നും ജില്ല ഭരണകൂടം അറിയിച്ചു.
അതേസമയം ചമോലി ജില്ലാ കളക്ടര്‍ ഹിമന്‍ഷു ഖുരാന ദുരിതബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി. ഭൂമിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിശദമായ മാപ്പ് തയാറാക്കാന്‍ അദ്ദേഹം റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന് (ആര്‍ഡബ്ല്യുഡി) നിര്‍ദേശം നല്കി.
ദുരിതബാധിതരില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വിശദമായ പദ്ധതി സെന്‍ട്രല്‍ ബില്‍ഡിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്(സിബിആര്‍ഐ)നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ഖുരാന പറഞ്ഞു.
മലനിരകളിലെ എല്ലാ പട്ടണങ്ങളുടെയും വാഹകശേഷിയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. നേരത്തെ, ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ആറ് മാസത്തെ വൈദ്യുതി ചാര്‍ജും, വെള്ളക്കരവും സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു.
അതേസമയം വിള്ളലുണ്ടായ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ ഇന്ന് വീണ്ടും തുടങ്ങിയേക്കും. കാലാവസ്ഥ പ്രതികൂലമായതോടെയാണ് പൊളിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിയത്. അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. സിബിആര്‍ഐ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു