പറ്റ്ന: നിതീഷ് കുമാര്‍ ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവുമായി കൂട്ടുചേര്‍ന്ന് ഭരണം തുടങ്ങിയതോടെ ബീഹാറില്‍ വീണ്ടും കാട്ടുനീതിയുടെ നാളുകള്‍ ആരംഭിച്ചു. ബീഹാറിലെ ജമൂയ് ജില്ലിയിലാണ് അഞ്ച് അക്രമികള്‍ ജേണലിസ്റ്റായ ഗോകുല്‍ യാദവിനെ വെടിവെച്ച് കൊന്നത്. പട്ടാപ്പകലായിരുന്നു സംഭവം.
പ്രഭാത് ഖബര്‍ എന്ന പത്രത്തിലാണ് ഗോകുല്‍ യാദവ് ജോലി ചെയ്യുന്നത്. അക്രമികള്‍ ബൈക്കുകളിലെത്തിയാണ് കൃത്യം നിര്‍വ്വഹിച്ചത്. പ്രഭാതഭക്ഷണം കഴിച്ച് വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴായിരുന്നു രണ്ടു ബൈക്കുകളിലായി എത്തിയ സംഘം വെടിവെച്ച് കൊന്നത്. പ്രൊഫഷണല്‍ കൊലപാതകികളാണ് അക്രമികള്‍ എന്നതില്‍ സംശയമില്ലെന്ന് ദൃക്സാക്ഷികള്‍.
ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും തല്‍ക്ഷണം മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ശത്രുതയാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പറയുന്നു. ഖുറാണ്ട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗോകുല്‍ യാദവിന്റെ ഭാര്യയും സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കിലും തോറ്റു. ഇത് ഗ്രാമത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള തര്‍ക്കം കാരണം ഗോകുല്‍ യാദവ് ആക്രമിക്കപ്പെട്ടിരുന്നു.
സിമുല്ടല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗോകുല്‍ യാദവിനെ കൊലപ്പെടുത്തിയത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തര്‍ക്കത്തിന്റെ ഭാഗമായാണെന്ന് അച്ഛന് നരേന്ദ്ര യാദവ് പറഞ്ഞു.
ചോളപ്പാടത്തേക്കുള്ള കീടനാശിനി വാങ്ങാന്‍ പോകുന്ന സമയത്താണ് അക്രമികള്‍ ഗോകുല്‍ യാദവിനെ ആക്രമിച്ചതെന്നും സംഘത്തില്‍ അഞ്ച് കൊലയാളികള്‍ ഉണ്ടായിരുന്നെന്നും നരേന്ദ്ര യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: