ചെന്നൈ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ലാവണ്യയ്ക്ക് നീതി (justice for Lavanya) നല്‍കണമെന്നും കേസ് സിബി ഐ അന്വേഷിക്കണമെന്നും ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റും എംഎല്‍എയുമായ വനതി ശ്രീനിവാസന് (Vanathi Sreenivasan) ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ ബിജെപിയ്ക്ക് തൃപ്തിയില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ പ്രശ്നത്തെപ്പറ്റി പ്രത്യേകം അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും മതപരിവര്ത്തനശ്രമത്തെക്കുറിച്ച് കൂടി അന്വേഷിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇതും കേസ് കൈകാര്യം ചെയ്യുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതക്കുറവാണ് കാണിക്കുന്നത്.- വനതി ശ്രീനിവാസന് പറഞ്ഞു.
വനതി ശ്രീനിവാസന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ കാണാം:
നിര്‍ബന്ധിത പരിവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരു നിയമം കൊണ്ടുവരണമെന്നാണ് ഈ പ്രശ്നം ആവശ്യപ്പെടുന്നത്. മഹിളാമോര്‍ച്ചയുടെ നാല് ദേശീയ അംഗങ്ങള്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അവര്‍ ലാവണ്യയുടെ കുടുംബത്തെ കാണും. ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കും. അത് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയ്ക്ക് മുമ്പാകെ സമര്‍പ്പിക്കും. സന്ധ്യാ റായി എംപി, തെലുങ്കാനയിലെ വിജയശാന്തി, ബിജെപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് ചിത്ര വാഗ്, കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് ഗീതാ വിവേകാനന്ദ എന്നിവര്‍ ഈ അന്വേഷണ സമിതിയില്‍ അംഗങ്ങളാണ്.
ഇപ്പോഴും മരണത്തിന് കാരണമായ മതപരിവര്‍ത്തനശ്രമത്തിന്റെ ഭാഗം പ്രശ്നങ്ങളില്‍ നിന്നും വിട്ടുകളയാനാണ് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പകരം ലാവണ്യയുടെ അവസാന മൊഴികള്‍ മൊബൈലില്‍ പകര്‍ത്തിയ ആളെയാണ്(ഇത് പകര്‍ത്തിയ മുതുവേല്‍ ഒരു പ്രാദേശിയ വിഎച്ച്പി പ്രവര്‍ത്തകനാണ്) പൊലീസ് വേട്ടയാടാന്‍ ശ്രമിക്കുന്നത്. ഇദ്ദേഹം പകര്‍ത്തിയ നാല് വീഡിയോകളില്‍ ഒന്നിലാണ് പെണ്‍കുട്ടി മതപരിവര്‍ത്തനത്തിന് സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യയ്ക്ക് ഒരു കാരണമായി പറയുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
മദ്രാസ് ഹൈക്കോടതി തന്നെ ആത്മഹത്യയുടെ കാരണം കണ്ടെത്താനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ വീഡിയോ എടുത്ത ആളെ വേട്ടയാടുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു. അതിന് ശേഷം ലാവണ്യയ്ക്ക് നീതി എന്ന പേരില്‍ ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്.
അതിനിടെ പള്ളിയും ഡിഎംകെ സര്‍ക്കാരും കമ്മ്യൂണിസ്ററുകളും ചേര്‍ന്ന് അണ്ണാമലൈയെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. അണ്ണാമലൈയെ അറസ്റ്റ് ചെയ്യൂ (#arrestannamalai) എന്ന ടാഗ് ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡായിരുന്നു. അണ്ണാമലൈയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രക്ഷോഭത്തെ തന്നെ ഇല്ലാതാക്കാനാണ് ശ്രമം. ‘ഇരയുടെ അച്ഛനമമ്മാര്‍ നീതിക്ക് വേണ്ടി തമിഴ്നാട് സര്‍ക്കാരിന്റെ മുന്നില്‍ കരയുമ്പോള്‍, സ്ത്രീശാക്തീകരണത്തിന് വേണ്ടി വാദിക്കുന്നവരെ കാണാനില്ല. ലഡ്കി ഹും, ലഡ് ശക്തി ഹൂം (ഞാന്‍ സ്ത്രീയാണ്, എനിക്ക് സമരം ചെയ്യാന്‍ സാധിക്കും) എന്ന മുദ്രാവാക്യമുയര്‍ത്തുന്ന കോണ്‍ഗ്രസിനെ കാണാനേയില്ല’ വനതി ശ്രീനിവാസന് പറഞ്ഞു.
തഞ്ചാവൂരിലെ മൈക്കേല്‍പട്ടി സേക്രഡ് ഹാര്‍ട്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ലാവണ്യ എന്ന 17 കാരി മതപരിവര്‍ത്തനത്തിനായി(religious conversion) സ്കൂള്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്തെന്നാണ് കേസ്. ഇത് സംബന്ധിച്ച് ലാവണ്യയുടെ മാതാപിതാക്കള്‍ പൊലീസില്‍ 44 സെക്കന്റ് ദൈര്‍ഘ്യമുള്ള ലാവണ്യയുടെ ഒരു വീഡിയോയും തെളിവായി ഹാജരാക്കിയിരുന്നു. അതില്‍ ലാവണ്യ തന്റെ ഉപരിപഠനത്തിന് സഹായിക്കാന്‍ മതം മാറാന്‍ മാതാപിതാക്കളെ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി പറയുന്നുണ്ട്. തന്റെ മരണമൊഴിയില്‍ ലാവണ്യ തന്നെ പീഡിപ്പിച്ച സ്കൂളിലെ വാര്‍ഡനായ സിസ്റ്റര്‍ സഗായ മേരിയെ കുറ്റപ്പെടുത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ബിജെപിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് സഗായമേരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം രണ്ട് വര്‍ഷം മുന്‍പ് തന്നെ മതം മാറ്റത്തിന് നിര്‍ബന്ധിച്ച റേക്വല്‍ മേരി എന്ന മറ്റൊരു സിസ്റ്ററെയും ലാവണ്യ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇവരെ ഇതുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: