×
login
സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേരാന്‍ സിദ്ദിഖ് കാപ്പനും പദ്ധതിയിട്ടിരുന്നോ? ചുരുളഴിക്കാന്‍ എന്‍ഐഎ.

സിദ്ദിഖ് കാപ്പന്റെ ജോര്‍ജിയ, ദക്ഷിണാഫ്രിക്ക സന്ദര്‍ശനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം ഇനിയും വെളിപ്പെട്ടിട്ടില്ല

ന്യൂദല്‍ഹി: ഐഎസ്‌ഐഎസ് കേസില്‍ എറണാകുളം എന്‍ഐഎ കോടതി ശിക്ഷിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കണ്ണിയെ പോലെ ജോര്‍ജിയ വഴി സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേരാന്‍ സിദ്ദിഖ് കാപ്പനും പദ്ധതിയിട്ടിരുന്നോ?സിദ്ദിഖ് കാപ്പന്റെ ഐ എസ് ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ.  

ഡല്‍ഹിയില്‍ദാരിദ്ര്യത്തില്‍ കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന സിദ്ദിഖ് കാപ്പന്റെ ജോര്‍ജിയ, ദക്ഷിണാഫ്രിക്ക സന്ദര്‍ശനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം ഇനിയും വെളിപ്പെട്ടിട്ടില്ല. 2017 ജനുവരി  മെയ് മാസങ്ങള്‍ക്കിടയിലായിരുന്നു സിദ്ദിഖ് കാപ്പന്റെ ജോര്‍ജിയ സന്ദര്‍ശനം. ഇക്കാലയളവിലേക്കാണ് കാപ്പന്‍ ജോര്‍ജിയ വീസ എടുത്തത്.


മുഹമ്മദ് പോളക്കണ്ണി ജോര്‍ജിയ  തുര്‍ക്കി അതിര്‍ത്തി വഴി സിറിയയിലേക്ക് കടക്കാനാണ് പദ്ധതിയിട്ടത്. പക്ഷേ വിജയിച്ചില്ല. സിദ്ദിഖ് കാപ്പനും ഇതേ തരത്തില്‍ പദ്ധതിയുണ്ടായിരുന്നതായാണ് എന്‍ഐഎക്കു ലഭിച്ച സൂചന.  

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളില്‍ നിന്ന് പിഎഫ്‌ഐ  ഐ എസ് ബന്ധത്തിന്റെ വ്യക്തമായ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ഐ എസ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി കേരളത്തിലെ മുതിര്‍ന്ന പി എഫ് ഐ നേതാക്കള്‍ പ്രവര്‍ത്തിച്ചു. യുവാക്കളില്‍ ഐ എസ് ആഭിമുഖ്യം വളര്‍ത്താനുള്ള പ്രത്യേക ക്ലാസുകളും പി എഫ് ഐ സംഘടിപ്പിച്ചിരുന്നു.

 

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.