ന്യൂദല്‍ഹി : പ്ലസ്ടു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ചെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഉടനടി വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തിര വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷാണ് ഹിജാബ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
മാര്‍ച്ച് 9-നാണ് കര്‍ണാടക പിയുസി(പ്ലസ്ടു) പരീക്ഷകള്‍ തുടങ്ങുന്നത്. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളത്. അതിനാല്‍ ഉടനടി വാദം കേള്‍ക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം പെട്ടന്ന് വന്ന് കേസില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. രണ്ട് തവണ ഹര്‍ജികള്‍ പരിഗണിച്ചതാണെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചതോടെ ഹോളി അവധി കഴിഞ്ഞ് ഹര്‍ഡി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
നേരത്തെ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഭിന്നവിധിയെ തുടര്‍ന്ന് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നെങ്കിലും ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇതുവരേയും രൂപം നല്‍കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഹര്‍ജികളില്‍ വിഭിന്ന വിധികളാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജഡ്ജിയായ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരിടങ്ങിയ ബെഞ്ചില്‍ നിന്നുണ്ടായത്.
ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരം അല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ധരിക്കാനുള്ള ഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും പറഞ്ഞ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്ക് ശരിവച്ചപ്പോള്‍ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിലക്ക് റദ്ദാക്കി. പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കലാണ് പ്രധാനം. പല പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള ടിക്കറ്റാണ് ഹിജാബ്. ഇതില്ലെങ്കില്‍ യാഥാസ്ഥിതിക കുടുംബങ്ങള്‍ സ്‌കൂളില്‍ വിടില്ലെന്നും ധൂലിയയുടെ വിധിയില്‍ പരാമാര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: