×
login
ഭക്ഷണത്തിന് ഹലാല്‍‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിരോധിക്കാന്‍ ബില്‍‍ വരുന്നു; ഇനി ഭക്ഷണത്തിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതി

ഭക്ഷണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംസ്ഥാനത്ത് നിരോധിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. ഇനി ഭക്ഷണം സര്‍ട്ടിഫൈ ചെയ്യാന്‍ ഹലാല്‍ വേണ്ട, സര‍്ക്കാരിന്‍റെ എഫ് എസ്എസ് എ ഐ (ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) സര്‍ട്ടിഫിക്കറ്റ് മാത്രം നിര്‍ബന്ധമാക്കാനാണ് പുതിയ ബില്ലിലെ നിര്‍ദേശം.

ബെംഗളൂരു: ഭക്ഷണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംസ്ഥാനത്ത് നിരോധിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. ഹലാല്‍ വിരുദ്ധ ബില്‍ എന്ന പേരിലാണ് ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. ഇനി ഭക്ഷണം സര്‍ട്ടിഫൈ ചെയ്യാന്‍ ഹലാല്‍ വേണ്ട, സര‍്ക്കാരിന്‍റെ എഫ് എസ്എസ് എ ഐ (ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) സര്‍ട്ടിഫിക്കറ്റ് മാത്രം നിര്‍ബന്ധമാക്കാനാണ് പുതിയ ബില്ലിലെ നിര്‍ദേശം.  

ഈ ശീതകാല സമ്മേളനത്തില്‍ തന്നെ ഹലാല്‍ വിരുദ്ധ ബില്‍ അവതരിപ്പിക്കും. ബിജെപി എംഎല്‍സി എന്‍. രവികുമാറാണ് ഈ ബില്‍ കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തത്. ഇക്കഴിഞ്ഞ ഉഗാദി ഉത്സവസീസണില്‍ ഹലാല്‍ മാംസം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. ഇത് വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഹലാല്‍ വിരുദ്ധ ബില്‍ പാസാക്കുന്നതോടെ ഇതിന് നിയമപരിരക്ഷ ലഭിക്കുമെന്നാണ് ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത്.  

രവികുമാര്‍ തന്നെ ഇത് ഒരു സ്വകാര്യ ബില്ലായി അവതരിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന് കത്തെഴുതി. ഇപ്പോള്‍ ഇത് ഒരു സര്‍ക്കാര്‍ ബില്‍ എന്ന നിലയ്ക്ക് മേശപ്പുറത്ത് വെയ്ക്കാനാണ് നീക്കം.  


ചില നിയമസാധുതയില്ലാത്ത സ്ഥാപനങ്ങള്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തി അതുവഴി വിപണി കയ്യടക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ എംഎല്‍സി രവികുമാര്‍ തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കാണും.  

എന്തായാലും കര്‍ണ്ണാടക നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന് ഈ ബില്‍ കളമൊരുക്കും.  

 

 

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.