പ്രധാനമന്ത്രിയുടെ വഴി പ്രതിഷേധക്കാര്‍ തടയുകയെന്ന സുരക്ഷാ വീഴ്ച മാത്രമല്ല, അദ്ദേഹത്തെ അപായപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഭരണകൂടം ഒത്തുകളിച്ചതിന്റെ ലജ്ജാകരമായ തുറന്ന പ്രകടനമാണ് പഞ്ചാബിലുണ്ടായത്.
ന്യൂദല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താന്‍ നീക്കം നടത്തിയവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ കത്ത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധക്കാരുമായി ഒത്തുകളിച്ച് ബോധപൂര്‍വവും ആസൂത്രിതവുമായ സുരക്ഷാവീഴ്ച വരുത്തുകയായിരുന്നുവെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നാണിതെന്നും 27 മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ വഴി പ്രതിഷേധക്കാര്‍ തടയുകയെന്ന സുരക്ഷാ വീഴ്ച മാത്രമല്ല, അദ്ദേഹത്തെ അപായപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഭരണകൂടം ഒത്തുകളിച്ചതിന്റെ ലജ്ജാകരമായ തുറന്ന പ്രകടനമാണ് പഞ്ചാബിലുണ്ടായത്. സംഭവത്തിന്റെ ഗൗരവവും ദേശീയവും അന്തര്‍ദേശീയവുമായ പ്രത്യാഘാതങ്ങളുമാണ് ഉചിതമായ നടപടിക്കായി രാഷ്ട്രപതിയെ സമീപിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ യാത്രാമാര്‍ഗത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ എങ്ങനെയാണ് അറിഞ്ഞതെന്ന് മനസ്സിലാകുന്നില്ല. പഞ്ചാബ് സര്‍ക്കാരിന്റെ ഉദ്ദേശ്യവും നിരുത്തരവാദപരമായ പെരുമാറ്റവും രാജ്യത്തെ ജനാധിപത്യത്തെ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണെന്നും കത്തില്‍ പറയുന്നു. പഞ്ചാബ് മുന്‍ ഡിജിപി പി.സി. ദോഗ്ര, മുന്‍ മഹാരാഷ്ട്ര ഡിജിപി പ്രവീണ്‍ ദീക്ഷിത് എന്നിവര്‍ ഉള്‍പ്പെട 16 മുന്‍ ഡിജിപിമാരടക്കം 27 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്