മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊറോണ വൈറസ് പടര്‍ന്നത് മലയാളിയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചില മലയാളികള്‍ മുംബൈ ധാരാവിയില്‍ എത്തിയ ശേഷമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. ഇവരില്‍ നിന്നാണ് പ്രദേശവാസികളില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതെന്ന് പോലീസ് പറഞ്ഞു.
56 വയസ്സുകാകരനായ ഇയാള്‍ അടുത്തിടെ മരിക്കുകയും ചെയ്തിരുന്നു. ധാരാവിയില്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്നതിനാല്‍ കുടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. തബ്ലീഗില് നിന്നെത്തിയ സംഘത്തില്‍ പത്തുപേര്‍ മരിച്ചയാള്‍ വാടകയ്ക്ക് നല്കിയ വീട്ടിലാണ് കഴിഞ്ഞത്. അതിനാല്‍ എത്രപേരിലേക്ക് വൈറസ് ബാധ പടര്ന്നിട്ടുണ്ടാകുമെന്നത് സംബന്ധിച്ച് ആരോഗ്യ വിഭാഗത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
അതേസമയം എത്ര മലയാളികള്‍ ധാരാവിയില്‍ എത്തിയിരുന്നു എന്നത് വ്യക്തമല്ല. വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വിശദാംശങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ ധാരാവിയില്‍ എത്തിയത് എന്തിനാണെന്നും, ഇവര്‍ കേരളത്തിലെ ഏത് ജില്ലയിലേക്ക് പോയതെന്നും അന്വേഷിക്കുമെന്നും മുംബൈ പോലീസ് പറഞ്ഞു.
നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയ പത്തനംതിട്ട ജില്ലക്കാരില്‍ ചിലരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് പുറത്തുവന്ന ഫലത്തിലാണ് ഇവര്‍ ഉള്‍പ്പടെ 75 പേര്‍ക്ക് കോവിഡില്ലെന്ന് കണ്ടെത്തിയത്. തബ്ലീഗില് പങ്കെടുത്തവരില്‍ നിന്ന് തമിഴ്നാട്ടിലും രോഗബാധ വ്യാപകമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: