ഇന്ത്യയില്‍ ഇതാദ്യമായി മമത ബാനര്‍ജി ഭരിയ്ക്കുന്ന ബംഗാളില്‍ മദ്യം ഓണ്‍ലൈന്‍ വഴി സുഗമമായി വീട്ടിലെത്തുന്ന സംവിധാനം വരുന്നു. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരമൊരു പുതിയ സംവിധാനം കൊണ്ടുവരുന്നത്.
കൊല്‍ക്കൊത്ത: ഇന്ത്യയില്‍ ഇതാദ്യമായി മമത ബാനര്‍ജി ഭരിയ്ക്കുന്ന ബംഗാളില്‍ മദ്യം ഓണ്‍ലൈന്‍ വഴി സുഗമമായി വീട്ടിലെത്തുന്ന സംവിധാനം വരുന്നു. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരമൊരു പുതിയ സംവിധാനം കൊണ്ടുവരുന്നത്.
എന്നാല്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് വഴി പല സാമൂഹ്യ പ്രശ്നങ്ങളും ഉടലെടുത്തേക്കാമെന്ന പരാതി വ്യാപകമായി ഉയരുന്നു. പല കമ്പനികളും ഓണ്‍ലൈനില്‍ മദ്യം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഓര്‍ഡര്‍ ചെയ്ത് 10 മിനിറ്റില്‍ മദ്യം നല്‍കുമെന്ന അവകാശവാദം ഇതാദ്യമാണ്. തൃണമൂല്‍ സര്‍ക്കാരിലെ എക്സൈസ് ഡിപാര്‍ട്മെന്റാണ് കമ്പനിയ്ക്ക് അനുമതി നല്‍കിയത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂസി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ നവീന സംവിധാനത്തിന് പിന്നില്‍. ആദ്യം കൊല്‍ക്കൊത്ത നഗരത്തിലാണ് ഈ സംവിധാനം നടപ്പാക്കുക. ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുക. അതിനാല്‍ ഓരോ തവണ നല്കപ്പെടുന്ന ഓര്‍ഡറിന് പിന്നിലെ വ്യക്തിയെയും അവരുടെ ബ്രാന്റിനെയും കുറിച്ചെല്ലാം അപ്പപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടും. ഇത് ഭാവിയില്‍ കുറെക്കൂടി വേഗത്തില്‍ മദ്യം വീട്ടിലെത്തിക്കാന്‍ സഹായിക്കും. അതുപോലെ ഉപഭോക്താക്കളുടെ സ്വഭാവവും അവരുടെ ലൊക്കേഷനും നോക്കി തൊട്ടടുത്ത മദ്യ ഔട്ട്ലെറ്റില് നിന്നും ബ്രാന്റുകള്‍ ശേഖരിച്ചുവെയ്ക്കുക വരെ ചെയ്യാനാവും. ഇത് മദ്യഡെലിവറിയുടെ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും.
കമ്പനിയുടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി നമുക്ക് ഇഷ്ടമുള്ള ബ്രാന്റ് തെരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്‍കാം. ഉടനെ കമ്പനിയുടെ പ്രതിനിധി തൊട്ടടുത്ത മദ്യ ഔട്ട്ലെറ്റില് നിന്നും മദ്യം വാങ്ങി ഓര്‍ഡര്‍ ചെയ്തയാളുടെ വീട്ടില്‍ എത്തിക്കും.
മദ്യം ഓര്‍ഡര്‍ ചെയ്യുന്ന വ്യക്തി പ്രായപൂര്‍ത്തിയായവരാണോ അല്ലയോ എന്ന കാര്യം അറിയാന്‍ ബുദ്ധിമുട്ടാണ്. ഈ സ്ഥിതിവിശേഷം ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. മദ്യവുമായി ഡെലിവറിക്ക് പോകുന്ന കമ്പനി പ്രതിനിധി വഴിയില്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത വരെ വിമര്‍ശകര്‍ ഉയര്‍ത്തുന്നു. നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് നാട്ടിലും വീട്ടിലും മദ്യമൊഴുകുമെന്നും ഇത് കൂടുതല്‍ മദ്യാസക്തിയിലേക്ക് നയിക്കുമെന്നതുമാണ് പരാതികള്‍.
എന്നാല്‍ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം മറികടക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നതെന്ന് കമ്പനി വക്താക്കള്‍ പറയുന്നു. എന്തായാലും അതീവരഹസ്യമായി ഒരു സ്റ്റാര്‍ട്ടപ്പിന് ഇത്രയേറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിന്റെ പേരില്‍ മമതയ്ക്കെതിരെ വരുംനാളുകളില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്