×
login
ശ്രീകൃഷ്ണ‍ ജന്മഭൂമി കേസ്: ഷാഹി ഈദ്ഗാഹ് പള്ളി പരിസരം വീഡിയോ സര്‍വ്വേ നടത്താന്‍ കോടതി അനുമതി നല്‍കി

മഥുരയില്‍ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മോസ്ക് നില്‍ക്കുന്നതെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് മഥുരയിലെ ജില്ലാ കോടതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മസ്ജിദില്‍ ഒരു വീഡിയോ സര്‍വ്വേ നടത്താനും കോടതി ഉത്തരവായി. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റും മറ്റ് സ്വകാര്യ പരാതിക്കാരും നല്‍കിയ ഹര്‍ജിയിലാണ്  മഥുരയിലെ മസ്ജിദിന്‍റെ പരിസരം വീഡിയോഗ്രാഫി ചെയ്യാന്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര‍െ നിയമിച്ചുകൊണ്ട് ഉത്തരവായത്.

മഥുര: മഥുരയില്‍ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മോസ്ക് നില്‍ക്കുന്നതെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് മഥുരയിലെ ജില്ലാ കോടതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മസ്ജിദില്‍ ഒരു വീഡിയോ സര്‍വ്വേ നടത്താനും കോടതി ഉത്തരവായി. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റുംമറ്റ് സ്വകാര്യ പരാതിക്കാരും നല്‍കിയ ഹര്‍ജിയിലാണ്  മഥുരയിലെ മസ്ജിദിന്‍റെ പരിസരം വീഡിയോഗ്രാഫി ചെയ്യാന്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര‍െ നിയമിച്ചുകൊണ്ട് ഉത്തരവായത്.  

 2021ല്‍ അഡ്വ. രഞ്ജന അഗ്നിഹോത്രിയും മറ്റ് ആറുപേരുമാണ് ആദ്യം കേസുമായി സിവില്‍ ജഡ്ജിയെ സമീപിച്ചത്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മോസ്ക്, ശ്രീ കൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി സേവ സന്‍സ്ഥാന്‍ എന്നിവരാണ് കേസില്‍ കക്ഷികള്‍. മറ്റൊരു പരാതിയില്‍ പരാതിക്കാര്‍ ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിച്ചുമാറ്റണമെന്നും ഹിന്ദുക്കള്‍ക്ക് 13.37 ഏക്കര്‍ ഭൂമി വിട്ടുനല്‍കണമെന്നുമാണ്.ആവശ്യപ്പെട്ടിരിക്കുന്നത്.  

ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത് എന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പണ്ട് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം 13.37 ഏക്കറിലാണ് നിന്നിരുന്നതെന്നും ഇത് പൊളിച്ചുമാറ്റിയാണ് ഷാഹി ഈദ്ഗാഹ് മോസ്ക് പണിതതെന്നുമാണ്. പള്ളി പൊളിച്ചുമാറ്റി ഈ സ്ഥലം നല്‍കണമെന്നും അവിടെ ശ്രീകൃഷ്ണ ക്ഷേത്രം ഉയര്‍ത്തമെന്നുമാണ് ആവശ്യം.  


മെയ് 12ന് അലഹബാദ് കോടതിയുടെ ലഖ്നോ ബെഞ്ച് ശ്രീ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മോസ്ക് കേസ് മഥുര കോടതിക്ക് വിട്ടു. ഇത് സംബന്ധിച്ച എല്ലാ പരാതികളും നാല് മാസത്തില്‍ തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.  

ഇതുവരെ മഥുര കോടതിയില്‍ ഒമ്പത് കേസുകള്‍ നിലവിലുണ്ട്.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.