×
login
മുഹമ്മദ് ആസിഫ് സ്റ്റേജിലെത്തി സമ്മാനം വാങ്ങി;ആയിഷ ബീഗത്തിന് വേണ്ടി സ്റ്റേജില്‍ പിതാവ്; സമസ്ത‍ നേതാവ് സ്ത്രീവിദ്വേഷത്തിന്‍റെ ആള്‍രൂപമെന്ന് സമൂഹമാധ്യമം

സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച വിഷയം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ചൂടുള്ള വിഷയമായി തുടരുന്നു. ഇപ്പോള്‍ കേരളത്തിന് പുറത്ത് ട്വിറ്ററില്‍ പരക്കുന്നത് അബ്ദുള്ള മുസ്ലിയാരുടെ സ്ത്രീവിദ്വേഷത്തെപ്പറ്റിയാണ്.

ന്യൂദല്‍ഹി: സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച വിഷയം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ചൂടുള്ള വിഷയമായി തുടരുന്നു. ഇപ്പോള്‍ കേരളത്തിന് പുറത്ത് ട്വിറ്ററില്‍ പരക്കുന്നത് അബ്ദുള്ള മുസ്ലിയാരുടെ സ്ത്രീവിദ്വേഷത്തെപ്പറ്റിയാണ്.  

ഒരു കാര്‍ട്ടൂണ്‍ രൂപത്തിലാണ് ഈ സന്ദേശം പരക്കുന്നത്. രണ്ട് ചിത്രങ്ങളാണ് കാര്‍ട്ടൂണില്‍ കാണിച്ചിരിക്കുന്നത്. ഒന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആസിഫ് അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ എത്തുന്നു. രണ്ടാമത്തെ ചിത്രത്തില്‍ ആയിഷ ബീഗത്തിന് വേണ്ടി അവാര‍്ഡ് ഏറ്റുവാങ്ങാന്‍ സ്റ്റേജില്‍ എത്തുന്നത് അവളുടെ പിതാവാണ്. ഈ പോസ്റ്റിനൊപ്പം പങ്കുവെയ്ക്കുന്ന കുറിപ്പില്‍ അബ്ദുള്‍ മുസ്ലിയാരെ വിശേഷിപ്പിക്കുന്നത് ' സ്ത്രീ വിദ്വേഷത്തിന്‍റെ ആള്‍രൂപം' എന്നാണ്.  അവാര്‍ഡ് കിട്ടിയതിന് പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വരേണ്ട എന്നും അവര്‍ക്ക് വേണ്ടി പിതാവ് വന്ന് അവാര്‍ഡ് വാങ്ങിയാല്‍ മതിയെന്നുമാണ് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ സ്റ്റേജില്‍ പറഞ്ഞത്. ഇത് പെണ്‍കുട്ടികളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുന്ന നയമാണെന്ന് കേരളത്തിലെ മുസ്ലിംസമുദായത്തിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയരുകയാണ്. 


ട്വിറ്റര്‍ പോസ്റ്റ് കാണാം:

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി പൊതുവേദിയില്‍ വന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിനെതിരെ ഇകെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പ്രകോപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമസ്ത കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്'' എന്നു പറയുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

    comment

    LATEST NEWS


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.