ആസ്ത്രേല്യയില്‍ ഇന്ത്യക്കാര്‍ നല്‍കിയ ചടങ്ങിലെത്തിയ ആസ്ത്രേല്യയുടെ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് മോദിയുടെ ജനപ്രീതി കണ്ട് പറഞ്ഞത് ഇതാണ്:"മോദിയാണ് ബോസ്". കാരണം ആന്‍റണി ആല്‍ബനീസ് സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയില്‍ മോദിയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ .'ഭാരത് മാതാ കീ ജയ്, വന്ദേഭാരതം, മോദി-മോദി എന്നിങ്ങനെയുള്ല മുദ്രാവാക്യം ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു.
സിഡ്‌നി: ആസ്ത്രേല്യയില്‍ ഇന്ത്യക്കാര്‍ നല്‍കിയ ചടങ്ങിലെത്തിയ ആസ്ത്രേല്യയുടെ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് മോദിയുടെ ജനപ്രീതി കണ്ട് പറഞ്ഞത് ഇതാണ്:"മോദിയാണ് ബോസ്". കാരണം ആന്‍റണി ആല്‍ബനീസ് സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയില്‍ മോദിയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ .'ഭാരത് മാതാ കീ ജയ്, വന്ദേഭാരതം, മോദി-മോദി എന്നിങ്ങനെയുള്ല മുദ്രാവാക്യം ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു. വലിയ ജനക്കൂട്ടവും സ്റ്റേഡിയത്തില്‍ മോദിയെ കാണാന്‍ എത്തിയിരുന്നു.
അതിവൈകാരികമായ ഈ അന്തരീക്ഷം കണ്ടപ്പോഴാണ് ആസ്ത്രേല്യയുടെ പ്രധാനമന്ത്രി മോദിയാണ് ഇവിടെ ബോസ് എന്ന് അഭിപ്രായപ്പെട്ടത്. ലോകപ്രശസ്തനായ റോക്ക്‌സ്റ്റാർ ബ്രൂസ് സ്പ്രിങ്സ്റ്റീൻ ആസ്ത്രേല്യയിൽ എത്തിയപ്പോൾ ലഭിച്ചതിനേക്കാൾ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടുന്നതെന്നും പിഎം മോദി ഈസ് ദി ബോസ് എന്നും ആന്‍റണി ആൽബനീസ് പറഞ്ഞു. ഇതോടെ കയ്യടിയും ആര്‍പ്പുവിളിയും ഇരട്ടിയായി. അമേരിക്കയിലെ വിഖ്യാത റോക്ക് ഗായകന്‍ ബ്രൂസ് സ്പ്രിങ്സ്റ്റീൻ അദ്ദേഹത്തിന്‍റെ ആരാധകർക്കിടയിൽ ദി ബോസ് എന്നാണ് അറിയപ്പെടുന്നത്. അതിനാലാണ് ആൽബനീസ് മോദിയെ 'ദി ബോസ്' എന്ന് വിശേഷിപ്പിച്ചത്.
മോദിയെ കാണാൻ എത്തിയ ജനക്കൂട്ടത്തെ കണ്ട് വിസ്മയിച്ചായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഈ പരാമർശം. അമേരിക്കൻ ഗായകനും സംഗീത രചയിതാവുമായ ബ്രൂസ് സ്പ്രിങ്സ്റ്റീനേക്കാൾ ജനപ്രിയനാണ് മോദിയെന്നും ആൽബനീസ് അഭിപ്രായപ്പെട്ടു.
ഒമ്പത് വർത്തിന് ശേഷം ഇടവേളയ്ക്ക് ശേഷമാണ് നരേന്ദ്രമോദി ആസ്ത്രേല്യയിലെത്തുന്നത്.വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും ബിസിനസുകാരും അടങ്ങുന്ന പ്രവാസിഇന്ത്യക്കാര്‍ വളരെ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിരവധി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
വലിയൊരു ഇന്ത്യന്‍ സമൂഹം വസിക്കുന്ന വെസേ്റ്റണ്‍ സിഡ്‌നിയിലെ പരമട്ടയിലെ ഹാരിസ് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന 'ലിറ്റില്‍ ഇന്ത്യ' ഗേറ്റ്‌വേയ്ക്ക് വേണ്ടിയുള്ള ശിലാസ്ഥാപനം ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി അനാച്ഛാദനം ചെയ്തു.
''പരസ്പര വിശ്വാസവും പരസ്പര ബഹുമാനവു''മാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ചരിത്രപരമായ അടുത്ത ബന്ധത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി ശ്രീ. മോദി തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ക്ക് അടിവരയിടുകയും ചെയ്തു. ഓസ്‌ട്രേലിയല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയേയും വിജയത്തേയും പ്രശംസിച്ച അദ്ദേഹം അവരെ ഇന്ത്യയുടെ സാംസ്‌കാരിക, ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ വിജയഗാഥകളില്‍ ലോകം കൂടുതല്‍ താല്‍പര്യം കാണിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഴത്തിലുള്ള ഇടപഴകല്‍ എടുത്തുപറഞ്ഞ അദ്ദേഹം, ബ്രിസ്‌ബേനില്‍ ഒരു ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Twitter tweet: https://twitter.com/ANI/status/1660938292119085058
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി