ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് അജ്ഞാതര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ട്വിറ്ററിനെ വിവരം അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. അക്കൗണ്ട് നിയന്ത്രണ വിധേയമായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം ഹാക്ക് ചെയ്യപ്പെട്ട സമയത്ത് ട്വിറ്ററില്‍ വ്യാജ വാര്‍ത്തയും പ്രചരിപ്പിച്ചിരുന്നു. ബിറ്റ് കോയിന് ഇന്ത്യയുടെ നിയമ പരമായ കോയിന് ആക്കിമാറ്റി. പൗരന്മാര്ക്ക് വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഡിജിറ്റല്‍ ധനം ശേഖരിക്കുകയാണെന്നതുള്പ്പെടെയുള്ള ചില ട്വീറ്റുകളാണ് ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും വന്നത്. ഒരു മണിക്കൂറിലധികം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് ട്വിറ്ററിനോട് വിശദീകരണം തേടുകയായിരുന്നു.
ട്വിറ്റര്‍ അക്കൗണ്ട് ശരിയായെന്നും ഹാക്ക് ചെയ്യപ്പെട്ട സമയത്ത് പ്രചരിപ്പിക്കപ്പെട്ട ട്വീറ്റ് സാധുവല്ലെന്നും അത് അവഗണിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ അക്കൗണ്ട് വീണ്ടെടുത്തിട്ടുണ്ട്. 73.4 ദശലക്ഷം ഫോളോവേഴ്സാണ് പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ ഉള്ളത്.
ആരാണ് ഇതിന് പിന്നില്‍ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. 11 മണിക്കൂര്‍ മുമ്പാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും അവസാനമായി ഔദ്യോഗികമായ ട്വീറ്റ് പുറത്ത് വന്നത്.
എന്നാല്‍ അതിന് ശേഷം നരേന്ദ്ര മോദി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പല ട്വീറ്റുകളും വന്നു. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ എല്ലാം നീക്കം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.2020 സെപ്റ്റംബര്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റും മൊബൈല്‍ ആപ്പും അജ്ഞാതര്‍ ഹാക്ക് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: