2024ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ് എന്ന നിയമം നടപ്പാക്കാന്‍ വെള്ളിയാഴ്ച രാജസ്ഥാനില്‍ ആരംഭിച്ച കോണ്‍ഗ്രസിന്‍റെ ആത്മപരിശോധന നടത്തുന്ന സമ്മേളനമായ ചിന്തന്‍ ശിവിറില്‍ തീരുമാനമായി. പക്ഷെ ഈ നിയമം ഗാന്ധി കുടുംബത്തിന് മാത്രം ബാധകമാകില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ന്യൂദല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ് എന്ന നിയമം നടപ്പാക്കാന്‍ വെള്ളിയാഴ്ച രാജസ്ഥാനില്‍ ആരംഭിച്ച കോണ്‍ഗ്രസിന്‍റെ ആത്മപരിശോധന നടത്തുന്ന സമ്മേളനമായ ചിന്തന്‍ ശിവിറില്‍ തീരുമാനമായി. പക്ഷെ ഈ നിയമം ഗാന്ധി കുടുംബത്തിന് മാത്രം ബാധകമാകില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധി കുടുംബത്തിന് പ്രത്യേക പഴുതു നല്‍കിയായിരിക്കും ഈ തീരുമാനം നടപ്പാക്കുക എന്ന് എന്‍ഡിടിവി പറയുന്നു. പക്ഷെ ഗാന്ധി കുടുംബത്തിലെ എല്ലാവര്‍ക്കും മത്സരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ പഴുതുകള്‍ ഇട്ടായിരിക്കും ഈ നിയമം നടപ്പിലാക്കുക. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Twitter tweet: https://twitter.com/ndtv/status/1524992468151844864
ഇതേക്കുറിച്ച് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ അജയ് മാക്കനോട് ചോദിച്ചപ്പോള്‍ ഈ നിയമം എല്ലാവരും ഐക്യകണ്ഠേനെയാണ് പാസാക്കിയതെങ്കിലും 2018 മുതലേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്ന് അജയ് മാക്കന്‍ പറഞ്ഞു. "2018 മുതല്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്"- ഗാന്ധി കുടുംബത്തെ നിയമത്തില്‍ ഒഴിവുക്കുന്നതിനുള്ള ന്യായീകരണമായി അജയ് മാക്കന്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത്തരം രീതിയില്‍ ഈ വാര‍്ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവിയെ പിന്നീട് കോണ്‍ഗ്രസ് വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് പറഞ്ഞത് എന്‍ഡിടിവി ദുഷ്ടലാക്കോടെയാണ് ഈ നിയമത്തെ വ്യഖ്യാനിച്ചത് എന്നായിരുന്നു.
കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)
പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി