×
login
പുതിയ പാര്‍ലമെന്റ്‍ മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് അമിത് ഷാ; ചടങ്ങ് ബഹിഷ്‌കരിക്കാന്‍ 19 പ്രതിപക്ഷ പാര്‍ട്ടികള്‍

ഐതിഹാസികമായ ചോള രാജവംശത്തിന്റെ 'ചെങ്കോല്‍' എന്ന അധികാര ചിഹ്നം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. പുതിയ ചെങ്കോല്‍ അടയാളം സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷ ഭരണത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ആകും ഉദ്ഘാടനം ചെയ്യുക. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യക്ക് വേണ്ടിയുള്ള ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണെന്നും  മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചുകൊണ്ട് ഷാ പറഞ്ഞു,  

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ പ്രധാനമന്ത്രി മോദി നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്നാണ് ചരിത്ര പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നത്. ഐതിഹാസികമായ ചോള രാജവംശത്തിന്റെ 'ചെങ്കോല്‍' എന്ന അധികാര ചിഹ്നം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. പുതിയ ചെങ്കോല്‍ അടയാളം സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷ ഭരണത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.  


അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന ഇറക്കി. കോണ്‍ഗ്രസ്, ഡിഎംകെ, ആംആദ്മി പാര്‍ട്ടി,ശിവസേനഉദ്ധവ്,താക്കറെ വിഭാഗം,സമാജ് വാദി പാര്‍ട്ടി,ഇടതുപക്ഷ പാര്‍ട്ടികള്‍,ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് എം, വിസികെ പാര്‍ട്ടി,ആര്‍ജെഡി,തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി,ജനതാദള്‍ യുണൈറ്റഡ്,രാഷ്ട്രീയ ജനതാദള്‍,മുസ്ലീം ലീഗ്,ആര്‍എസ്പി,എംഡിഎംകെ, എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.ബിആര്‍എസ്, ബിജു ജനതാദള്‍,വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇത് വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പാര്‍ലമെന്റിന്റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിശദീകരണം.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.