ന്യൂഡല്‍ഹി: വിജയ്പുര്‍ മുതല്‍ സോലാപുര്‍ വരെയുള്ള നാലുവരി പാതയുടെ ഭാഗമായ ഒരുവരിയുടെ 25.54 കിലോമീറ്റര്‍ 18 മണിക്കൂറില്‍ പൂര്‍ത്തിയാക്കി ദേശീയപാതാ അതോറിറ്റി. ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചത്. നിര്‍മാണം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അടയാളപ്പെടുത്തുമെന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഈ നാഴികക്കല്ല് പിന്നിട്ട തൊഴിലാളികളെ അദ്ദേഹം അഭിനന്ദിച്ചു. അഞ്ഞൂറോളം കരാര്‍ ജീവനക്കാര്‍ പദ്ധതിക്കായി കഠിനാധ്വാനം നടത്തിയെന്നും പറഞ്ഞ അദ്ദേഹം ദേശീയ പാത അതോറിറ്റി പ്രോജക്ട് മാനേജര്‍, ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ തുടങ്ങിയവരെയും അഭിനന്ദിച്ചു.
110 കിലോമീറ്റര്‍ സോലാപൂര്‍-വിജയ്പൂര്‍ ദേശീയപാതാ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും 2021 ഒക്ടോബറോടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐജെഎം ഇന്ത്യയാണ് പണികള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: