×
login
നിതീഷ് കുമാറിന് ലാലുപ്രസാദും മകനും നല്‍കുന്നത് പുല്ലുവില; നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ആര്‍ജെഡി‍യുടെ എംഎല്‍എ

നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ലാലു പ്രസാദ് യാദവിന്‍റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ എംഎല്‍എ ആയ സുധാകര്‍ സിങ്ങ്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരിയ്ക്കുന്ന നിതീഷ് കുമാറിനെ പുറത്താക്കി മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലാലു പ്രസാദ് യാദവിന്‍റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.

പട്ന: നിതീഷ് കുമാര്‍ ശിഖണ്ഡിയാണെന്ന് ലാലു പ്രസാദ് യാദവിന്‍റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ എംഎല്‍എ ആയ സുധാകര്‍ സിങ്ങ്. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരിയ്ക്കുന്ന നിതീഷ് കുമാറിനെ പുറത്താക്കി മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ് ലാലു പ്രസാദ് യാദവിന്‍റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.  

എന്നാല്‍ തേജസ്വി യാദവിന് മുഖ്യമന്ത്രി പദം 2025 ഒക്ടോബറില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയച്ചതിന് ശേഷം മാത്രമേ നല്‍കൂ എന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് ആര്‍ജെഡിയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്.   മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം  ഇതോടെ ശക്തമായി ആടിയുലയുകയാണ്. 

അതിനിടെയാണ് ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിങ്ങ് പരസ്യമായി നിതീഷ് കുമാറിനെ ശിഖണ്ഡി എന്ന് വിളിച്ച് അപഹസിച്ചിരിക്കുന്നത്. സ്വന്തമായി നിലപാട് ഇല്ലാത്ത വ്യക്തിയാണ് നിതീഷ് കുമാര്‍ എന്നും സുധാകര്‍ സിങ്ങ് തുറന്നടിച്ചു. ഭാവി ചരിത്രത്തില്‍ നിതീഷ് കുമാറിന്‍റെ പേര് പോലു ഉണ്ടായിരിക്കില്ലെന്നും സുധാകര്‍ സിങ്ങ് പറഞ്ഞു. ഉടനെ താഴെയിറങ്ങി തേജസ്വി യാദവിന് മുഖ്യമന്ത്രി പദം  നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.  

ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും മൗനം പാലിച്ച് സഹപ്രവര്‍ത്തകരെക്കൊണ്ട് നിതീഷ് കുമാറിനെതിരെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കഴിഞ്ഞ‍ ദിവസം തേജസ്വി യാദവിനെ വേദിയില്‍ ഇരുത്തി ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കലാം കാട്ടുഭരണമായിരുന്നുവെന്ന് പരസ്യമായി നിതീഷ്  വിമര്‍ശിച്ചിരുന്നു. ഇത് ആര്‍ജെഡി ക്യാമ്പില്‍ ‍ഞെട്ടലുണ്ടാക്കിയിരുന്നു.


2022 ആഗസ്ത് ഒമ്പതിനാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചത്. പിന്നീട് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായിചേര്‍ന്ന് മഹാഘട്ബന്ധന്‍ സഖ്യത്തിന്‍റെ പേരില്‍ വീണ്ടും ബീഹാറില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ്  ഭരിയ്ക്കുകയായിരുന്നു. 

 

 

 

 

    comment

    LATEST NEWS


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.