കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസനം അട്ടിമറിയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു ആന്റ് കശ്മീര്‍ യൂത്ത് ക്ലബ്ബില്‍ യുവാക്കളുമായുള്ള ആശയവിനിമയത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
ജമ്മു കശ്മീര്‍: കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസനം അട്ടിമറിയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു ആന്റ് കശ്മീര്‍ യൂത്ത് ക്ലബ്ബില്‍ യുവാക്കളുമായുള്ള ആശയവിനിമയത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
കശ്മീരിന് പ്രത്യേക പദവി എടുത്ത കളഞ്ഞ 2019 ആഗസ്ത് 5 എന്ന ദിനം തീവ്രവാദത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അവസാനനാളായിരുന്നെന്നും അമിത് ഷാ യുവാക്കളോട് പറഞ്ഞു. ഈ ദിനം തങ്കലിപികളാല്‍ എഴുതപ്പെടും. ഈ നാളിന് ശേഷം കശ്മീര്‍ അടിമുടി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷം കല്ലറും തീവ്രവാദ ആക്രമണങ്ങളും കുറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ വികസനത്തിന് സംഭാവന ചെയ്യേണ്ടത് യുവാക്കളുടെ കടമയാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
നേരത്തെ ഏതാനും കുടുംബങ്ങളുടെ കൈകളില്‍ മാത്രമായി കശ്മീര്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യം താഴെത്തട്ടിലേക്ക് കൊണ്ടുവരപ്പെട്ടു. ഇനി എംഎല്‍എ, എംപി, മുഖ്യമന്ത്രി...ഈ പദവികള്‍ സാധാരണക്കാരായ യുവാക്കള്‍ക്കും സ്വപ്നം കാണാം. നേരത്തെ ഇതെല്ലാം ഏതാനും കുടുംബക്കാരുടെ കൈകളില്‍ മാത്രമായിരുന്നു ഈ പദവികള്‍- അമിത് ഷാ പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷം ഇതാദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. അടുത്ത മൂന്ന് ദിവസം അദ്ദേഹം കശ്മീരില്‍ ചെലവഴിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീര്‍-ഷാര്‍ജ ഫ്ളൈറ്റ് ഉദ്ഘാടനവും നിര്‍വ്വഹിക്കും. ശനിയാഴ്ച മുതല്‍ ഷാര്‍ജ-കശ്മീര്‍ വിമാനസര്‍വ്വീസ് ആരംഭിക്കും. ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരങ്ങളില്‍ പ്രത്യേക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കശ്മീരിലെ ചില ഇടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ തീവ്രവാദ ആക്രമണം കൂടി വരികയായിരുന്നു. കശ്മീരികളല്ലാത്ത സാധാരണ പൗരന്മാരെ വധിച്ചുകൊണ്ട് ഭീകരര്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളെ തകര്‍ക്കാനാണ് ശ്രമം നടത്തുന്നത്. കശ്മീരിലെ ഭൂമിയില്‍ സ്ഥിരവാസത്തിനുള്ള അവകാശം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒപ്പം കശ്മീര്‍ വിട്ടോടിപ്പോയ പതിനായിരക്കണക്കിന് കശ്മീരി ബ്രാഹ്മണരെ ഭൂമി തിരിച്ചുനല്‍കി കശ്മീരിലേക്ക് മടക്കിക്കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതെല്ലാം തകിടം മറിയ്ക്കാനാണ് കശ്മീരി ബ്രാഹ്മണനെയും സിഖുകാരനെയും കഴിഞ്ഞ ദിവസം ഭീകരവാദികള്‍ വെടിവെച്ചുകൊന്നത്. പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഇടമല്ല കശ്മീര്‍ എന്ന സൂചന നല്കാന് ഇവിടെ തെരുവുകളില്‍ മധുരം വില്‍ക്കുന്ന ഏതാനും ബീഹാറികളെയും വെടിവെച്ച് കൊന്നിരുന്നു. ഇപ്പോള്‍ സൈന്യം തീവ്രവാദികള്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഒപ്പം എല്ലാതരത്തിലുള്ള നുഴഞ്ഞുകയറ്റങ്ങളും അവസാനിപ്പിക്കാനും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്തായാലും കശ്മീരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിറകോട്ടില്ല എന്ന വ്യക്തമായ സന്ദേശം ഭീകരവാദികള്‍ക്ക് നല്‍കാനാണ് ഷായുടെ ഈ സന്ദര്‍ശനം.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്