ന്യൂദല്‍ഹി : രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ല. ഗെയില്‍, ടാറ്റ എന്നിവയുമായി നടത്തിയ ആശയവിനിമയത്തില്‍ വന്ന പിഴവാണ് കല്‍ക്കരി ക്ഷാമമുള്ളതായി മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതിന് കാരണമെന്ന് കേന്ദ്രമന്ത്രി ആര്.കെ. സിങ്. കല്‍ക്കരിയുടെ ക്ഷാമം രൂക്ഷമാണെന്നും ചില സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം പ്രതിസന്ധിയിലാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമുള്ള ഊര്‍ജ്ജം നിലവില്‍ രാജ്യത്ത് തന്നെ ലഭ്യമാണ്. നാല് ദിവസത്തേയ്ക്കുള്ള കല്‍ക്കരി കരുതല്‍ ശേഖരം ഇപ്പോള്‍ രാജ്യത്തുണ്ട്. ഇത് തീരുമ്പോള്‍ വീണ്ടും പുതിയ കല്‍ക്കരി സ്റ്റോക്ക് ആവശ്യങ്ങള്‍ക്കായി രാജ്യത്ത് എത്തുകയാണ് ചെയ്യുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഗ്യാസ് വിതരണത്തിലും പ്രതിസന്ധിയുണ്ടാകില്ല. ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യയോട് പവര്‍ പ്ലാന്റുകള്‍ക്ക് വേണ്ടത്ര ഗ്യാസ് നല്കാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. കല്‍ക്കരിക്ക് ക്ഷാമമെന്നത് അടിസ്ഥാനമില്ലാത്ത വാദമാണ്. കല്‍ക്കരിയുടെ സംഭരണത്തിലും വിതരണത്തിലും തടസമില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ മുതലാണ് രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. കല്‍ക്കരി കരുതല്‍ ശേഖരം കുറയുന്നത് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായതിനാല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്തര്‍ മന്ത്രി ഉപ സംഘം ആഴ്ചയില്‍ രണ്ടുതവണ കല്‍ക്കരി സ്റ്റോക്ക് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്പാദിപ്പിക്കുന്നത് ഈ കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: