×
login
പൂര്‍ണ്ണമായും കോണ്‍ഗ്രസ് മുക്തമായി വടക്ക് കിഴക്കന്‍ ഇന്ത്യ

അസം, അരുണാചല്‍പ്രദേശ്, ത്രിപുര, സിക്കിം, നാഗാലാന്‍റ്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നിവ അടങ്ങുന്ന എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നില്‍പോലും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ല. ഈ എട്ട് സംസ്ഥാനങ്ങളില്‍ ഏഴിലും ബിജെപി ഭരിയ്ക്കുന്നു.

ന്യൂദല്‍ഹി:മോദിയുടെ  കോണ്‍ഗ്രസ് മുക്ത്  ഭാരതം എന്ന സ്വപ്നം  വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായി. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍റ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പങ്കാളിത്തമുള്ള സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുകയാണ്. ചൊവ്വാഴ്ച കോണ്‍റാഡ് സാംഗ്മ ബിജെപിയ്ക്ക് കൂടി പങ്കാളിത്തമുള്ള സര്‍ക്കാരിന്‍റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു.  

ഇതോടെ കഴിഞ്ഞ 72 വര്‍ഷങ്ങളായി  ആദ്യമൊക്കെ സമ്പൂര്‍ണ്ണമായും പിന്നീട് കൂട്ടികക്ഷി ഭരണമായും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നിരുന്നു. വടക്ക്  കിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലും ഇപ്പോള്‍ കോണ്‍ഗ്രസ്  ഭരണമില്ലെന്ന് മാത്രമല്ല, സഖ്യകക്ഷിയായിക്കൂടി കോണ്‍ഗ്രസില്ല എന്നതാണ് വാസ്തവം.  അസം, അരുണാചല്‍പ്രദേശ്,  ത്രിപുര, സിക്കിം, നാഗാലാന്‍റ്, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നിവയാണ് ഈ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍.  

അസമില്‍ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയാണ് ഭരിയ്ക്കുന്നത്.. സിക്കിമില്‍ സിക്കിം ക്രാന്തി മോര്‍ച്ച നേതാവ് പ്രേം സിങ്ങ് തമങ് ആണ് മുഖ്യമന്ത്രി. ഇവിടെ ബിജെപി പിന്തുണയോടെയാണ്  ഭരണം.  സിക്കിം ക്രാന്തി മോര്‍ച്ച ബിജെപി ദേശീയ മുന്നണിയായ എന്‍ഡിഎയില്‍ അംഗമാണ്.  

അരുണാചല്‍ പ്രദേശില്‍ ബിജെപി നേതാവ് പേമ കണ്ഡുവാണ് മുഖ്യമന്ത്രി. ഇവിടെ  60 അംഗ നിയമസഭയില്‍ ബിജെപി 49 സീറ്റുകള്‍ നേടി. സഖ്യകക്ഷിയായ എന്‍പിപി നാലും.  


ത്രിപുരയില്‍ 32  സീറ്റുകള്‍ നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയെങ്കിലും ഒരു സീറ്റ് നേടിയ സഖ്യകക്ഷിയായ ഐപിഎഫ് ടിയുമായി ചേര്‍ന്നാണ് ഭരിക്കുന്നത്. നാഗാലാന്‍റില്‍ ബിജെപി-എന്‍ഡിപിപി സഖ്യം  37 സീറ്റുകള്‍ നേടി. എന്‍ഡിപിപി 25ഉം ബിജെപി 12ഉം സീറ്റുകള്‍ നേടി. ഇവിടെ  കോണ്‍ഗ്രസ്  വട്ടപ്പൂജ്യമായി.  മേഘാലയയില്‍ കോണ്‍റാഡ് സാംഗ്മയുടെ എന്‍പിപി ബിജെപിയുടെയും യുഡിപിയുടെയും  പിന്തുണയോടെയാണ് ഭരിയ്ക്കുന്നത്.  

മണിപ്പൂരില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കാണ് 60ല്‍ 54 സീറ്റുകളും. ബിജെപി 37 സീറ്റുകളിലും എന്‍പിപി ഏഴ് സീറ്റുകളിലും ഉണ്ട്. ബിജെപി മുഖ്യമന്ത്രി എന്‍.ബീരേന്‍സിങ്ങാണ്.  

മിസോറാമില്‍ പത്ത് വര്‍ഷത്തിന് ശേഷം 2018ലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍  ഫ്രണ്ട് 40ല്‍ 26സീറ്റുകള്‍ നേടി.  

 

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.