ഒമിക്രോണ്‍ വകഭേദത്തിന് ദുര്‍ബലമായ രോഗലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്ധനും ബെംഗളൂരുവിലെ നാരായണ ഹൃദയാലയ സ്ഥാപകനുമായ ഡോ.ദേവീ ഷെട്ടി.
ബെംഗളൂരു: ഒമിക്രോണ്‍ വകഭേദത്തിന് ദുര്‍ബലമായ രോഗലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്ധനും ബെംഗളൂരുവിലെ നാരായണ ഹൃദയാലയ സ്ഥാപകനുമായ ഡോ.ദേവീ ഷെട്ടി.
മാത്രമല്ല, ഒമിക്രോണിനെപ്പറ്റി ഭയചകിതരാകാന്‍ ഒന്നുമില്ലെന്നും ഡോ.ദേവീ ഷെട്ടി പറഞ്ഞു. കേന്ദ്രം തന്നെ കൂടുതല്‍ വാക്സിന് ഡോസുകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നല്കാന് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതീക്ഷ പകരുന്ന കണ്ടെത്തലുമായി ഡോ. ദേവീ ഷെട്ടി രംഗത്തെത്തിയിരിക്കുന്നത്.
ഇത് എളുപ്പത്തില്‍ പകരുന്നതാണെങ്കിലും രോഗലക്ഷ്ണങ്ങള്‍ ദുര്‍ബലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് രോഗം പകരുമോ എന്നതല്ല, അയാളെ രോഗം മൂലം ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടാകുമോ എന്നതാണ് പ്രധാനം. ആ ഭയം എന്തായാലും വേണ്ട. - ദേവീ ഷെട്ടി പറഞ്ഞു.
'എല്ലാവരോടുമുള്ള എന്റെ ഉപദേശം ആരും ഭയചകിതരാകരുതെന്നതാണ്. നമ്മള് നേരത്തെ കടന്നുപോയതുപോലെ (രണ്ടാം തരംഗം) ഒമിക്രോണ്‍ മാരകമാവാന്‍ സാധ്യതയില്ല. അതിവേഗം പടര്‍ന്നുപിടിച്ചാല്‍ പോലും രാജ്യത്തിന് രോഗത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കും. അത് കോവിഡ് രണ്ടാം തരംഗത്തില്‍ നമ്മള് കണ്ടതാണ്.'- ഡോ. ദേവീ ഷെട്ടി പറഞ്ഞു.
'ഇപ്പോള്‍ നമ്മള് എന്തിനെയും നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ്. നമുക്ക് ആവശ്യത്തിന് ഐസിയു ബെഡുകളുണ്ട്. മരുന്നുണ്ട്. രോഗത്തെ കൈകാര്യം ചെയ്യാനുള്ള ഡോക്ടര്‍മാരുമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് മാസ്ക് ധരിക്കൂ, സാമൂഹ്യഅകലം പാലിക്കൂ എന്നതാണ്.'- അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്