ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.
ലഖ്നോ: ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.
വാരണസി കോടതി നിയോഗിച്ച മൂന്ന് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ഇരുസമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകസംഘത്തിന്റെ സാന്നിധ്യത്തില്‍ വീഡിയോ സര്‍വ്വേ നടന്നത്. മൂന്ന് ദിവസം നടത്തിയ സര്‍വ്വേയുടെ ഒടുവിലത്തെ ദിവസമാണ് മസ്ജദിലെ നിസ്കാരക്കുളത്തില്‍ (വാട്ടര്‍ ടാങ്ക്) ശിവലിംഗം കണ്ടെത്തിയത്. ഈ സര്‍വ്വേയുടെ റിപ്പോര്‍ട്ട് 19ന് വാരണസി കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നാണ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടത്.
അതേ സമയം ഡി.വൈ. ചന്ദ്രചൂഡും പി.എസ്. നരസിംഹയും ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കാന്‍ വാരണസി ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സര്‍വ്വേ റിപ്പോര്‍ട്ടും വീഡിയോ സര്‍വ്വേ നടത്തിയ പ്രക്രിയയും സ്റ്റേ ചെയ്യാന്‍ ഒവൈസി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതെല്ലാം 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും ഒവൈസി അഭിപ്രായപ്പെടുന്നു. (ആരാധനാലയ നിയമമനുസരിച്ച് ആരാധനാലയങ്ങളില്‍ 1947ലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നാണ് അനുശാസിക്കപ്പെടുന്നത് )
ശിവലിംഗം കണ്ടെത്തിയ മസ്ജിദിനുള്ളില്‍ ഇടം മുദ്രവെച്ച് വേര്‍തിരിച്ചതോടെ ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ തല്‍സ്ഥിതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട് മസ്ജിദിന്റെ മിര്ഹാബിന് പിന്നില്‍ പൂജ നടത്തിവന്നിരുന്നു എന്നത് ശരിയാണ്. സര്‍വ്വേ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പേ ഏകപക്ഷീയമായാണ് വാരണസി കോടതി ഇവിടെ വീഡിയോ സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടതെന്നും ഒവൈസി പറയുന്നു. ശിവലിംഗമായി പറയപ്പെട്ടത് വെറും ജലധാരയുടെ ഭാഗം മാത്രമാണെന്നും ഒവൈസി ആവര്‍ത്തിച്ചു.
കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍
13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി
വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ ട്രെയിനുകള്‍ കത്തിച്ചത് ആസൂത്രിതം; വാട്സ്ആപ്പിലൂടെ ആഹ്വാനം നല്‍കിയിരുന്നെന്ന് ആര്‍പിഎഫ്, 30 പേര് അറസ്റ്റില്‍