ന്യൂദല്‍ഹി: പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാല് മലയാളികള്‍ ഉള്‍പ്പെടെ 91 പേര് പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ചരിത്രകാരന് സി ഐ ഐസക്, ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന് പൊതുവാള്, നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്, കളരിയാശാന് എസ് ആര് ഡി പ്രസാദ്, എന്നിവരാണവര്‍
ഒ.ആര്.എസ് ലായനിയുടെ പ്രയോക്താവ് ദിലീപ് മഹലനോബിസ്,, വിഖ്യാത തബല വിദ്വാന് സക്കീര്‍ ഹുസൈന്,, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ,യു.പി. മുന്‍ മുഖ്യമന്ത്രി മുലായ്ം സിംഗ് യാദവ്,, ആര്‍ക്കിടെക്ട് ബാല്‍കൃഷ്ണ ദോഷി , ശാസ്ത്രജ്ഞന് ശ്രീനിവാസ് വരദന് എന്നിവര്‍ക്ക് പത്മവിഭൂഷന് ലഭിച്ചു.
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹയായി. സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തി, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു
ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള ഡോ രതന് ചന്ദ്ര കൗര്‍, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശില്‍ നിന്നുള്ള ഡോ മുനീശ്വര്‍ ചന്ദെര്‍ ദവര്‍, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്വാങ്ബെ നെവ്മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവര്‍ത്തകന്‍ ശങ്കുരാത്രി ചന്ദ്രശേഖര്‍, തമിഴ്നാട്ടുകാരായ പാമ്പ് പിടുത്തക്കാര്‍ വടിവേല്‍ ഗോപാലും മാസി സദയാനും, സിക്കിമില്‍ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചല്‍ സ്വദേശി ജൈവകൃഷിക്കാരന് നെക്രാം ശര്‍മ്മ, ഝാര്‍ഖണ്ഡില്‍ നിന്നുള്ള എഴുത്തുകാരന് ജനും സിങ് സോയ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയില്‍ നിന്നുള്ള ഭാഷാ വിദഗ്ദ്ധന് ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്ഗഡിലെ അജയ് കുമാര്‍ മണ്ടവി, കര്‍ണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുണ്‍രെംസാംഗി, മേഘാലയയിലെ നാടന്‍ വാദ്യ കലാകാരന് റിസിങ്ബോര്‍ കുര്‍കലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്റിലെ മോവ സുബോങ്, കര്‍ണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്ഗഡ് സ്വദേശി ദൊമര്‍ സിങ് കുന്‍വര്‍ തുടങ്ങിയവരും പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: