×
login
ചര്‍ച്ച‍കള്‍ക്ക് ശേഷമേ മണിപ്പൂരില്‍ സമാധാനം‍ ഉറപ്പാക്കാനാകൂവെന്ന് അമിത് ഷാ‍; 29 ന് സംസ്ഥാനത്തെത്തും

മേയ്‌തേയ് സമുദായാംഗങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നത് പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതോടെയാണ് സംസ്ഥാനത്ത് അക്രമം തുടങ്ങിയത്.

ഗുവഹത്തി: വിവിധ വിഭാഗങ്ങള്‍  തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ  മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാനാകൂവെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താന്‍ ഉടന്‍ മണിപ്പൂര്‍  സന്ദര്‍ശിച്ച്  ചര്‍ച്ച നടത്തുമെന്നും അദ്ദേഹം  പറഞ്ഞു. സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നീതി ലഭിക്കുമെന്ന് കേന്ദ്രം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അമിത് ഷാ ഈ മാസം 29 ന് മണിപ്പൂരിലെത്തി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ജൂണ്‍ 1 വരെ അവിടെ തുടരുകയും ചെയ്യുമെന്ന് നേരത്തേ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു.മേയ്‌തേയ് സമുദായാംഗങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നത് പരിഗണിക്കണമെന്ന്  കോടതി നിര്‍ദ്ദേശിച്ചതോടെയാണ് സംസ്ഥാനത്ത് അക്രമം തുടങ്ങിയത്.  


ഈ മാസം  മൂന്ന്  മുതല്‍ മെയ്‌തേയ് സമുദായാംഗങ്ങളും കുക്കികളും തമ്മിലുളള സംഘര്‍ഷത്തില്‍  74 പേരെങ്കിലും കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 30,000ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.