മോദിയുടെ അകമ്പടിവാഹനം 20 മിനിറ്റ് നേരം ഫിറോസ്പൂരിലെ ഫ്ളൈ ഓവറില്‍ കുടുങ്ങിയപ്പോള്‍ പ്രധാനമന്ത്രി പാകിസ്ഥാനില്‍ നിന്നും വെടിയുതിര്‍ക്കാവുന്ന റേഞ്ചിനുള്ളിലായിരുന്നുവെന്ന് മനീഷ് തിവാരി പറഞ്ഞു.
ചണ്ഡീഗഢ്: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ലെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ അവകാശവാദത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. മോദിയുടെ അകമ്പടിവാഹനം 20 മിനിറ്റ് നേരം ഫിറോസ്പൂരിലെ ഫ്ളൈ ഓവറില്‍ കുടുങ്ങിയപ്പോള്‍ പ്രധാനമന്ത്രി പാകിസ്ഥാനില്‍ നിന്നും വെടിയുതിര്‍ക്കാവുന്ന റേഞ്ചിനുള്ളിലായിരുന്നുവെന്ന് മനീഷ് തിവാരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷയെ മറ്റൊരാളുടെ സുരക്ഷയുമായി താരതമ്യം ചെയ്യാനാവില്ലെന്നും മനീഷ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. 'പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം തടസ്സപ്പെട്ടപ്പോള്‍, പ്രധാനമന്ത്രി ഇന്തോ-പാക് അതിര്‍ത്തിയില്‍ നിന്നും കേവലം 10 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. പൊതുവേ അതിര്‍ത്തിയില്‍ പാകിസ്ഥാന് ദീര്‍ഘദൂരശേഷിയുള്ള പീരങ്കികള്‍ വിന്യസിക്കാറുണ്ട്. ഇവയുടെ റേഞ്ച് 35-36 കിലോമീറ്റര്‍ വരെയാണ്.,' - പ്രധാനമന്ത്രി മോദി പാകിസ്ഥാനില്‍ നിന്നുള്ള പീരങ്കികളുടെ ഫയറിംഗ് റേഞ്ചിനുള്ളിലായിരുന്നുവെന്ന സൂചന നല്കി മനീഷ് തിവാരി അഭിപ്രായപ്പെട്ടു.
'അതിര്‍ത്തിയില്‍ നമ്മുടെ തോക്കുകളും വിന്യസിച്ചിട്ടുണ്ട്. പീരങ്കിയുടെ റേഞ്ച് 35-36 കിലോമീറ്ററോ അതിലധികമോ ആണ്. അതുകൊണ്ട് രാജ്യത്തെ പ്രധാനമന്ത്രിയെ മറ്റുള്ളവരുടെ സുരക്ഷയുമായി താരതമ്യം ചെയ്യുന്നത് എന്റെ മനസാക്ഷിയ്ക്ക് ഉചിതമായി തോന്നുന്നില്ല,' മനീഷ് തിവാരി പറഞ്ഞു.
ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയില്ലായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി അഭിപ്രായം പറഞ്ഞതിന് ഏതാനും മണിക്കുറുകള്‍ക്കകമാണ് അത് തള്ളി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ അഭിപ്രായപ്രകടനം പുറത്തുവന്നത്.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു