പ്രധാനമന്ത്രി മോദി കണ്ട സ്വപ്നമായിരുന്നു "മെയ്ക്ക്‍ ഇന്‍ ഇന്ത്യ" വഴി സ്വന്തം കാലില്‍ നില്‍ക്കുന്ന ആത്മനിര്‍ഭര്‍ ഭാരതം. ഇപ്പോള്‍ ഈ ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ ഭാഗമായി 20,000 കോടി രൂപ ചെലവില്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് അവിശ്വസനീയമായ് സ്വപ്നസാക്ഷാല്‍ക്കാരമാണ്.
കൊച്ചി: പ്രധാനമന്ത്രി മോദി കണ്ട സ്വപ്നമായിരുന്നു "മെയ്ക്ക്‍ ഇന്‍ ഇന്ത്യ" വഴി സ്വന്തം കാലില്‍ നില്‍ക്കുന്ന ആത്മനിര്‍ഭര്‍ ഭാരതം. ഇപ്പോള്‍ ഈ ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ ഭാഗമായി പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് അവിശ്വസനീയമായ് സ്വപ്നസാക്ഷാല്‍ക്കാരമാണ്. കാരണം 333 നീലത്തിമിംഗലങ്ങളുടെ വലുപ്പവും 45,000 ടണ്‍ കേവുഭാരവുമുള്ള 20,000 കോടി രൂപ ചെലവില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യം നിര്‍മ്മിച്ചുവെന്നത് അവിശ്വസനീയമാണ്. ആഗസ്ത് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി മോദി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും.
ഐഎന്‍എസ് വിക്രാന്തിന്‍റെ ആപ്തവാക്യം ഋഗ്വേദത്തില്‍ നിന്നാണ് കടം കൊണ്ടിട്ടുള്ളത്. "ജയേമ സം യുധി സ്പൃധ:". ഇതിന്‍റെ അര്‍ത്ഥം ഇതാണ്: "യുദ്ധം ചെയ്യാന്‍ വരുന്നവരെ ഞാന്‍ പരാജയപ്പെടുത്തും.". ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്‍റെ ആപ്തവാക്യവും ഇതു തന്നെ.
ഈ വിമാനവാഹിനിക്കപ്പലിനെ മുഴുവനായി അറിയണമെങ്കില്‍ കപ്പലിനുള്ളില്‍ എട്ടുകീലോമീറ്റര്‍ ദൂരം നടക്കണം. അത്രയ്ക്കാണ് ഇതിന്‍റെ ദൈര്‍ഘ്യം. ഉള്ളില്‍ 684 കോവണികളുണ്ട്. ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും വലിയ പടക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഐഎന്‍സ് വിക്രാന്ത് നാവികസേനയുടെ ഭാഗമാകും.
രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഐഎന്‍എസ് വിക്രാന്ത് നാവികസേനയുടെ ഭാഗമാകും. ഇതോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുകയാണ്. കേരളത്തിനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്. ഒരു വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കപ്പല്‍ശാലയാവുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്.
കപ്പലിന്‍റെ തദ്ദേശീയ രൂപകല്‍പ്പനയും നിര്‍മ്മാണവും എല്‍ ആന്‍റ് ടിയുടേതാണ്. വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കുന്നത് മൂന്ന് മെഗാവാട്ടിന്‍റെ എട്ട് ഡീസല്‍ ജനറേറ്ററുകളാണ്. കപ്പലിനുള്ളില്‍ ഉപയോഗിച്ചിട്ടുള്ളത് 3000 കിലോമീറ്റര്‍ നീളമുള്ള ഇലക്ട്രിക് കേബിളുകളാണ്.
പൊതുമേഖല സ്ഥാപനമായ ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക് ലി.) ആണ് കേന്ദ്രീകൃത നിയന്തണ സംവിധാനം ഒരുക്കിയിരിക്കുന്നത്. കപ്പലിനെ ശരിയായ ദിശയില്‍ നയിക്കുക എന്നതാണ് ഷിപ്സ് കണ്‍ട്രോള്‍ സെന്‍റിന്‍റെ കര്‍ത്തവ്യം.
വിമാനങ്ങള്‍ കപ്പലിലേക്ക് പറന്നിറങ്ങാനുള്ള സംവിധാനവും വിമാനവാഹനിയിലേക്ക് ഇറങ്ങുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിക്കാനുള്ള സൗകര്യം ഹാംഗറിലുണ്ട്. 360 ഡിഗ്രിയില്‍ വിമാനത്തെ തിരിക്കാനുള്ള ടേണ്‍ ടേബിളും ഇവിടെയുണ്ട്.
കൂറ്റന്‍ അടുക്കളയും ചെറിയൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ഉള്ളിലുണ്ട്. കപ്പലിന്‍റെ പ്രധാന കണ്‍ട്രോള്‍ സെന്‍റര്‍ ബ്രിഡ്ജാണ്. 180 ഡിഗ്രി വരെ കാണാവുന്ന ബ്രിഡ്ജാണ്. കമാന്‍റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഓഫീസറും ഇവിടെയാണ്. റഡാറുകള്‍, ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡും ഗതി നിര്‍ണ്ണയിക്കാനുള്ള ജിറോ കോംപസും ഇവിടെയുണ്ട്. യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനുള്ള ഫ്ളൈറ്റ് ഡെക്കും പ്രധാനമാണ്.
കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ടായിരത്തിലേറെ പേരും വിവിധ വ്യവസായ മേഖലകളിള്‍ നിന്നുള്ള 12000 പേരും വിക്രാന്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി.
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
കൊട്ടിയൂരില്‍ രേവതി ആരാധന; ഇന്ന് ഇളനീര്‍വയ്പ്പ്
നെല്ലുവില; കേന്ദ്രം വര്‍ധിപ്പിക്കുന്നത് സംസ്ഥാനം തട്ടിയെടുക്കുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി