ഗുവാഹത്തി: ബിന്‍ ലാദന്റെ അല്‍ ഖ്വെയ്ദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അന്‍സറുള്ള ബംഗ്ലാ ടീം(എബിടി) എന്ന ബംഗ്ലദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയ്ക്ക് അസമില്‍ വേരുകളുണ്ടെന്ന് അസമിലെ എഡിജിപി ഹിരെന്‍നാഥ് മനസ്സിലാക്കിയത് എബിടിയിലെ മഖിബുല്‍ ഹുസൈനെ അറസ്റ്റ് ചെയ്തപ്പോഴാണ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ടും എബിടിയും തമ്മിലുള്ള ബന്ധം ചുരുളഴിഞ്ഞത്. നേരത്തെ അസമിലെ ബാര്‍പേട്ട ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റായിരുന്നു മഖീബുല്‍ ഹുസൈന് എന്ന കാര്യം തെളിഞ്ഞു. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ടും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടും അസമില്‍ ചുവടുറപ്പിക്കാന്‍ നടത്തുന്ന വിവിധ തന്ത്രങ്ങള്‍ ക്രമേണയുള്ള അന്വേഷണങ്ങളില്‍ എഡിജിപി ഹിരെന്‍ നാഥ് കണ്ടെത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് അസമില്‍ കാലുറപ്പിക്കാന്‍ നടത്തുന്ന ഗൂഢപ്രവര്ത്തന തന്ത്രങ്ങള്‍ വിശദീകരിക്കുന്ന എഡിജിപി ഹിരെന്നാഥിന്റെ വീഡിയോ കാണാം:
എബിടിയില്‍ ചേരുന്നതിന് മുന്‍പ് ലോവര്‍ അസമിലെ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു മഖിബുല്‍ ഹുസൈന്. പിന്നീട് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും രാജിവെച്ച് എബിടിയില്‍ ചേര്‍ന്നു. പല പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എബിടിയ്ക്ക് വേണ്ടി കൂടിയും പ്രവര്‍ത്തിക്കുണ്ട്. അസമില്‍ 10 ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമാണെന്നും എഡിജിപി ഹിരെന്‍ നാഥ് വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ പോപ്പുലര്‍ ഫ്രണ്ടിനെ അസം പൊലീസ് സജീവമായി നിരീക്ഷിച്ചുവരികയാണ്. അസമുമായി ബന്ധമില്ലാത്ത വൈകാരിക പ്രശ്നങ്ങള്‍ ഉയര്ത്തിക്കൊണ്ടുവരികവഴി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന രീതി ഇവിടുത്തെ പോപ്പുലര്‍ ഫ്രണ്ടിനുണ്ട്.
“പോപ്പുലര്‍ ഫ്രണ്ടിന്റെ ഇവിടുത്തെ ഒരു രീതി അസമുമായി ബന്ധമില്ലാത്ത പ്രശ്നങ്ങളാണെങ്കിലും മതവികാരങ്ങള്‍ ഉണര്‍ത്താവുന്ന പ്രശ്നങ്ങളാണെങ്കില്‍ കത്തിക്കുക എന്നതാണ്. അത് ഹിജാബ് പ്രശ്നമായാലും, മസ്ജിദ്-ക്ഷേത്ര പ്രശ്നമായാലും അവര്‍ ഇവിടെ ലോവര്‍ അസം മേഖലയില്‍ പ്രകടനവും പ്രതിഷേധവും നടത്തും. ഇതുവഴി ഗുവാഹത്തി നഗരം, ഗോള്‍പാറ, ബാര്‍പേട്ട, ബക്സ, ധുബ്രി, ബാരക് വാലിയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ ബഹളമുണ്ടാക്കും”- എഡിജിപി ഹിരെന്‍ നാഥ് വിശദീകരിക്കുന്നു.
“ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ഏത് വിഷയവും പ്രകോപനത്തിന് ഉപയോഗിക്കും. ഒരു റോഡപകടമോ, രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലോ…ഏതായാലും അതില്‍ ന്യൂനപക്ഷമുണ്ടെങ്കില്‍ അവര്‍ക്കായി സംഘടന നിലകൊള്ളും. ഇനി ന്യൂനപക്ഷത്തിനെതിരെ ക്രമസമാധാനപാലന ഏജന്‍സികള്‍ (പൊലീസോ ഇഡിയോ എന്‍ ഐഎയോ ആരായാലും അത് ന്യൂനപക്ഷത്തിനെതിരായ പീഢനമായി വ്യാഖാനിക്കും. “- ഹിരെന്‍നാഥ് പറയുന്നു.
പൊലീസ് ബംഗാളി ഭാഷയിലും അറബിക്കിലും ഉള്ള പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകള്‍ കണ്ടെടുത്തതായും ഹിരെന്‍ നാഥ് പറയുന്നു. ഇതില്‍ ജിഹാദ് പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമാണ്. ആരെങ്കിലും സമാധാനവും ശാന്തതയും തകര്‍ക്കാനോ, നിയമം കയ്യിലെടുക്കാനോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും എഡിജിപി ഹിരെന്‍ നാഥ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: