×
login
ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിപ്പ്: തേജസ്വി യാദവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ; ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയില്‍, ഇത്തവണയും ഹാജരായില്ല

കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ ദല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിലടക്കം 24 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ യുഎസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും 53 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണക്കട്ടിയും ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.

പാട്‌ന : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ബീഹാര്‍ ഉപ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഇത്തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ജോലിക്ക് പകരം ഭൂമി കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ മക്കളുടേയും ആര്‍ജെഡി നേതാക്കളുടേയും വീടുകളിലും ഓഫീസുകളിലും തെരച്ചില്‍ നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ തേജസ്വി യാദവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.  

മാര്‍ച്ച് നാലിന് വിളിച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. അതിനാല്‍ ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കുകയായിരുന്നു. രാവിലെയെത്താനാണ് നിര്‍ദേശം നല്‍കിയതെങ്കിലും തേജസ്വി ഹാജരായില്ല. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലാണ്. അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നുമാണ് തേജസ്വി യാദവ് സിബിഐയെ അറിയിച്ചത്.  


കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ ദല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിലടക്കം 24 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തിയിരുന്നു. ലാലുപ്രസാദിന്റെ മക്കളായ തേജസ്വി, രാഗിണി, ചാന്ത, ഹേമ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മകള്‍ രാഗിണിയുടെ ഭര്‍ത്താവും എസ്പി നേതാവുമായ ജിതേന്ദ്ര യാദവിന്റെ വീട്ടിലും ആര്‍ജെഡി മുന്‍ എംഎല്‍എയും ലാലുവിന്റെ ഉറ്റസുഹൃത്തുമായ അബു ദോജനയുടെ വീട്ടിലും ഇഡി പരിശോധന നടത്തി.

തെരച്ചിലില്‍ യുഎസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും 53 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണക്കട്ടിയും ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങളും ലാലുപ്രസാദ് യാദവ് കുടുംബത്തില്‍നിന്ന് പിടിച്ചെടുത്തു. മറ്റു പ്രധാനപ്പെട്ട രേഖകളും ഉപകരണങ്ങളും പരിശോധന നടത്തിയ വീടുകളില്‍നിന്ന് കണ്ടെടുത്തതായും ഇഡി അറിയിച്ചിട്ടുണ്ട്. യുപിഎ മന്ത്രിസഭയില്‍ ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായിരിക്കേ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തതാണ് കേസിന് ആധാരം.

 

    comment

    LATEST NEWS


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.