ഗുവാഹത്തി: അസമിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ തേസ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ വൈകിയെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയെ പരിഹസിച്ച് സംസ്ഥാനത്ത മന്ത്രി ഹിമന്ത ബിശ്വ ശര്‍മ. റാലിക്ക് എത്താന്‍ വൈകിയതുമൂലം വേദിയിലേക്ക് പ്രിയങ്ക ഗാന്ധി ഓടുന്ന എഎന്‍ഐയുടെ വീഡിയോ ട്വീറ്റ് ചെയ്തായിരുന്നു കോണ്‍ഗ്രസിന് നേരെയുള്ള പരിഹാസം. ഇത് പുതുമയല്ലെന്നും അസമില്‍ വന്നകാലം മുതല്‍ കോണ്‍ഗ്രസ് എപ്പോഴും വൈകുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ചു വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രചാരണത്തിനാണ് ചൊവ്വാഴ്ച തേസ്പൂരില്‍ പ്രിയങ്ക ഗാന്ധി തുടക്കമിട്ടത്. ‘ഗൃഹിണി സമ്മാന്‍’ ആയി വീട്ടമ്മമാര്‍ക്ക് മാസംതോറും രണ്ടായിരം രൂപ, എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തേയിലത്തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി 167 രൂപയില്‍നിന്ന് 365 ആയി ഉയര്‍ത്തും, അഞ്ചുവര്‍ഷംകൊണ്ട് അഞ്ചുലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: