×
login
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാം എന്ന ചട്ടവും നിലവിലുണ്ട്

സൂറത്ത്:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ ഉത്തരവിട്ട് സൂറത്ത് കോടതി. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്' എന്ന രാഹുല്‍ ഗാന്ധിയുടെ  പ്രസ്താവനയിന്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് വിധി. സൂറത്ത് സിജെഎം കോടതിയുടേത് വിധി. രണ്ടു വര്‍ഷത്തെ തടവുശിക്ഷയായതിനാല്‍ ജാമ്യം എടുത്തശേഷം മാത്രമേ ഹൈക്കോടതിയെ സമീപിക്കാനാവൂ. മാത്രമല്ല, ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാം എന്ന ചട്ടവും നിലവിലുണ്ട്. 2019ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

നാല് വര്‍ഷത്തിന് ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച് വര്‍മ ഇന്ന് ഇക്കാര്യത്തില്‍ വിധി പറഞ്ഞത്. വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജാരായി.  2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, 'എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന.  എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണുളളതെന്ന് ആരോപിച്ച്, രാഹുല്‍ ഗാന്ധി മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു. 2021ലാണ് ഈ കേസില്‍ രാഹുല്‍ അവസാനമായി സൂറത്ത് കോടതിയില്‍ ഹാജരായത്. തന്റെ മൊഴിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.  

ഇന്നു രാഹുല്‍ ഗാന്ധി എത്തുന്നതിനാല്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോടതി എന്ത് വിധി നല്‍കിയാലും അതിനെ മാനിക്കും.ഞങ്ങളുടെ നേതാവിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയും പിന്തുണ നല്‍കുകയും ചെയ്യും.ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി.


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.