ശ്രീനഗര്‍ : ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ തെരച്ചില്‍. പതിനാല് ജില്ലകളിലായി 45 ഇടങ്ങളിലാണ് ഒരേസമയം തെരച്ചില്‍ നടക്കുന്നത്. അനന്താഗ് ജില്ലയിലെ ദോഡ, കിഷ്ത്വാര്‍, റമ്പാന്, അനന്ത്നാഗ്, ബുഡ്ഗാം, രജൗരി, ദോഡ, ഷോപ്പിയാന്‍ എന്നിവിടങ്ങളിലാണ് പരിശോധന.
ജമാഅത്ത് ഇസ്ലാമി പ്രവര്ത്തകന് ഗുല്‍ മുഹമ്മദ് വാറിന്റെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ 31ന് 14 സ്ഥലങ്ങളില്‍ തെരച്ചില്‍ നടന്നതണ്. ഭീകരവാദ ഫണ്ടിഹ് കേസില്‍ 10 പേര് ഇതുവരെ അറസ്റ്റിലാവുകയും ചെയ്തു.
ഇതേ കേസില്‍ പതിനൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യദ് സലാഹുദ്ദീനാണ് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍. പാക്കിസ്ഥാനില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ നാല് പേര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: