ന്യൂദല്‍ഹി: ഹരിയാനയിലെ തൊഹാന പൊലീസ് സ്റ്റേഷന് മുമ്പാകെ കോവിഡ് മാനദണ്ഡം ലംഘിച്ച് ശനിയാഴ്ച ആരംഭിച്ച കുത്തിയിരിപ്പ് സമരം തുടരുകയാണ് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത്. അറസ്റ്റ് ചെയ്ത രണ്ട് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
രണ്ടായിരത്തോളം സമരക്കാര്‍ ഈ പൊലീസ് സ്റ്റേഷന് മുമ്പില്‍ തമ്പടിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞാണ് എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള സമരം തുടരുന്നത്.ഇതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് സമരം തുടരുകയാണ്.
ജെജെപി എംഎല്‍എ ദേവേന്ദ്ര ബുബ്ലിയെ കര്‍ഷകവിരുദ്ധ നിലപാടിന്റെ പേരില്‍ അറസ്റ്റ് ചെയ്യണമെന്നതാണ് രാകേഷ് ടികായത്ത് ഇപ്പോള്‍ ഉയര്‍ത്തുന്ന മറ്റൊരു ആവശ്യം. സമരക്കാരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. ഏത് വിധേനെയും ജനശ്രദ്ധ ആകര്‍ഷിക്കുക എന്നതില്‍ കവിഞ്ഞ് യാതൊരു ലക്ഷ്യവുമില്ലാത്തതുപോലെയാണ് ടികായത്തിന്റെ സമരം മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: