ന്യൂദല്‍ഹി: കോണ്ഗ്രസിന്റെതുപോലെ കുടുംബവാഴ്ച അരക്കിട്ടുറപ്പിക്കുന്ന രണ്ട് പാര്‍ട്ടികളായി മാറുകയാണ് ഡിഎംകെയും ആര്‍ജെഡിയും. കരുണാനിധിയ്ക്ക് ശേഷം സ്റ്റാലിനാണ് തമിഴ്നാട്ടില്‍ മുഖ്യമന്ത്രിക്കസേരയും ഡിഎംകെയുടെ കടിഞ്ഞാണും കയ്യിലേന്തിയത്.
ഇതുപോലെ ലാലുപ്രസാദ് യാദവിന് ശേഷം മകന് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിക്കസേരയും ആര്‍ജെഡിയുടെ കടിഞ്ഞാണും കയ്യിലേന്തുകയാണ്. കടുത്ത രോഗബാധിതനായി പലപ്പോഴും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്പില് ആരോഗ്യപ്രശ്നം എന്ന കാരണം പറഞ്ഞ് പല തവണ ഹാജരാകാതിരുന്ന ലാലു പ്രസാദ് യാദവ് ഒരു യുവാവിനെപ്പോലെയാണ് കഴിഞ്ഞ ദിവസം ആര്‍ജെഡി ഓഫീസില്‍ എത്തിയത്. മാത്രമല്ല, ആര്‍ജെഡി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ 12ാം തവണ തുടര്‍ച്ചയായി ദേശീയ പ്രസിഡന്റായി ലാലു പ്രസാദ് യാദവിനെ തെരഞ്ഞെടുത്തിരിക്കുകയാണ്.
കരുണാനിധിയുടെ മരണ ശേഷം നടന്ന ഡിഎംകെ യോഗത്തില്‍ ഇതുപോലെ സ്റ്റാലിന് രണ്ടാം തവണ വീണ്ടും പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ് നടന്നത്.അതായത് മുഖ്യമന്ത്രിക്കസേരയും പാര്‍ട്ടി കടിഞ്ഞാണും കരുണാനിധിയുടെ അതേ കുടുംബത്തില്‍ മകനിലൂടെ വീണ്ടും കേന്ദ്രീകരിക്കപ്പെടുകയാണ്. ഇതിനെതിരെ ഒരു ചെറുവിരലനക്കാന്‍ ഒരു മാധ്യമങ്ങളും തയ്യാറല്ല.
മാത്രമല്ല, സ്റ്റാലിനോ ലാലു പ്രസാദ് യാദവിനോ എതിരെ ആരും മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചില്ലെന്നത് ഈ പ്രധാന അധികാരപദവികളില്‍ ഒരു കുടുംബത്തിനുള്ള അനിഷേധ്യ മേധാവിത്വമാണ് തെളിയുന്നത്.
ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം തങ്ങളുടെ റബ്ബര്‍ സ്റ്റാമ്പായുള്ള ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: