ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതോടെ മലയാളികളായ അമ്പതിലധികം പേര്‍ കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും നിര്‍ദേശം നല്‍കിയശേഷം എയര്‍ ഇന്ത്യയുമായി സംസാരിക്കുകയും എല്ലാ മലയാളികളെയും ടെല്‍ അവീവില്‍ എത്തിക്കുകയുമായിരുന്നു
തിരുവനന്തപുരം: ഇസ്രായേലില്‍ ജോലിക്കായി പോയ മലയാളികള്‍ക്ക് കൈതാങ്ങായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതോടെ മലയാളികളായ അമ്പതിലധികം പേര്‍ കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും നിര്‍ദേശം നല്‍കിയശേഷം എയര്‍ ഇന്ത്യയുമായി സംസാരിക്കുകയും എല്ലാ മലയാളികളെയും ടെല്‍ അവീവില്‍ എത്തിക്കുകയുമായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മലയാളിയും ഇസ്രയേലില്‍ ജോലിക്കാരനുമായ റോബിന്‍സ് റോയി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.
ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം:
ഇസ്രായേലില്‍ ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍. നാട്ടിലുള്ള പലതും വിറ്റും കടം വാങ്ങിയും ജോലി തേടിയെത്തിയവര്‍. കഴിഞ്ഞ 30 ന് ഇസ്രായേലിലെ ടെല്‍ അവീവില്‍ വിമാനമിറങ്ങി ഞങ്ങളുടെ തൊഴില്‍ സ്ഥലത്ത് എത്തേണ്ട അമ്പതിലേറെപ്പേര്‍ 29 ന് ഡല്‍ഹി വിമാനത്താവളത്തില്‍ കുരുങ്ങി പോയപ്പോള്‍ ജീവിതം വഴിമുട്ടിയെന്ന് ഞങ്ങള്‍ കരുതി. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതാണ് ഞങ്ങളുടെ യാത്രയ്ക്ക് വിഘാതമായത്. ഞങ്ങള്‍ കേണപേക്ഷിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ മറുപടി.
യാത്രാനുമതിക്കായി പലരും പല വഴി തേടുന്നതിനിടയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള സൗമ്യ ഇടുക്കി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷിനോട് സഹായ അഭ്യര്‍ത്ഥന നടത്തിയത്. സുരേഷ് ഉടനെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടു. ഞങ്ങളുടെ കാര്യം കഷ്ടമായി എന്ന് കരുതിയ സമയം, കേന്ദ്രമന്ത്രി മുരളീധരനുമായി ഞങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ പ്രതിസന്ധി അദ്ദേഹം മനസ്സിലാക്കി. പിന്നീടെല്ലാം വേഗത്തലായി.
എയര്‍ ഇന്ത്യ അധികൃതരുമായി മന്ത്രി സംസാരിച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. എയര്‍ ഇന്ത്യ അധികൃതര്‍ ഞങ്ങളെ നേരിട്ട് വിളിച്ചു. മന്ത്രിയുടെ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ വിളിക്കില്ലായിരുന്നു. ഞങ്ങള്‍ക്ക് വേഗം തന്നെ എന്‍ട്രി അനുവദിച്ചു കിട്ടുകയും.
Facebook Post: https://www.facebook.com/robinsroby/posts/2409034659228840
നവംബര്‍ 30, വൈകുംന്നേരം 6.30 ന് ഞങ്ങളെയും കൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്നു. അത് ഞങ്ങളെല്ലാവരുടെയും ഭാവിയിലേക്കുള്ള പ്രയാണമായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു മന്ത്രി മുരളീധരന്റെ ഇടപെടല്‍ എന്നത് ഞങ്ങള്‍ പിന്നീടാണ് മനസ്സിലാക്കിയത്. സംഘര്‍ഷഭരിതമായ പാര്‍ലിമെന്റ് സമ്മേളനത്തിനിടയില്‍ പാര്‍ലമെന്റി കാര്യ സഹമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ ഇടപെടല്‍ എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഞങ്ങളറിയുന്നു. അതിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി