×
login
കനയ്യലാലിന്‍റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്‍കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെ‍യ്ക്കും

രാജസ്ഥാനിലെ ഉദയ് പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്‍റെ ദരിദ്ര കുടുംബത്തിന് വേണ്ടി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി കുടുംബത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കനയ്യ ലാലിന്‍റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.

ന്യൂദല്‍ഹി: രാജസ്ഥാനിലെ ഉദയ് പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്‍റെ ദരിദ്ര കുടുംബത്തിന് വേണ്ടി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി  കുടുംബത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കനയ്യ ലാലിന്‍റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.  

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്‍റെ പേരിലാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ ടെയ് ലര്‍ കട നടത്തുന്ന കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. "ആകെ 1.7 കോടി രൂപ പിരിഞ്ഞുകിട്ടി. ബാക്കിയുള്ളതില്‍ 25  ലക്ഷം രൂപ കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ ഈശ്വര്‍ ഗൗഡിന് നല്‍കും"- കപില്‍ മിശ്ര അറിയിച്ചു. കപില്‍ മിശ്ര തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം വെളിവ്വെടുത്തിയത്.  

ജൂണ്‍ 28നാണ് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത്. ദരിദ്രനായ കനയ്യലാലിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ധനസമാഹരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ എന്ന ലക്ഷ്യം കൈവരിച്ചു. പിന്നീടാണ് കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈശ്വര്‍ ഗൗഡിനെ സഹായിക്കാമെന്ന ചിന്തയുണ്ടായത്. ആകെ 1.7 കോടി സമാഹരിച്ചു. ഇതില്‍ 25 ലക്ഷം ഈശ്വര്‍ ഗൗഡിന്‍റെ കുടുംബത്തിന് നല്‍കും. ബാക്കി 30 ലക്ഷം രൂപ മഹാരാഷ്ട്രയില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്‍റെ പേരില്‍ കൊല ചെയ്യപ്പെട്ട ഉമേഷ് കോല്‍ഹെയുടെ കുടുംബത്തിന് നല്‍കും. രാജസ്ഥാനില്‍ ഈയിടെ കലാപത്തിനിടയില്‍ കുത്തേറ്റ സന്ദീപ് എന്ന പൊലീസുകാരന് അഞ്ച് ലക്ഷവും നല്‍കും. ഇനി ബാക്കി അവശേഷിക്കുന്ന തുകയും കനയ്യ ലാലിന്‍റെ ഭാര്യയ്ക്ക് നല്‍കും.  

പൗരത്വബില്‍ പ്രക്ഷോഭകാലത്ത് ദല്‍ഹിയില്‍ അക്രമികള്‍ കലാപം അഴിച്ചുവിട്ടപ്പോള്‍ ശക്തമായി നിലകൊണ്ട നേതാവാണ് കപില്‍ മിശ്ര. നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി പറഞ്ഞ് ഒട്ടേറെപ്പേര്‍ കപില്‍ മിശ്രയെ അഭിനന്ദിച്ച് രംഗത്തെത്തി. 


 

 

 

 

 

    comment

    LATEST NEWS


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.