ചെന്നൈ: ശക്തമായി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് ജയില്‍മോചനം നേടിയപ്പോള്‍ പ്രഖ്യാപിച്ചിരുന്ന എ ഐഎഡിഎംകെ നേതാവ് ശശികല അതിനാടകീയമായി രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ബുധനാഴ്ച രാത്രി പ്രഖ്യാപിച്ചു.
പൊതുജീവിതവും താന്‍ അവസാനിപ്പിക്കുകയാണെന്ന് കത്തില്‍ ശശികല സൂചിപ്പിക്കുന്നു. അതേ സമയം ഏതു വിധേനെയും ഡിഎംകെ അധികാരത്തില്‍ വരുന്നത് തടയാന്‍ എല്ലാവരും എ ഐഎഡിഎംകെയെ ശക്തിപ്പെടുത്തണമെന്നും അതിനായി ഒന്നിച്ചുനില്‍ക്കണമെന്നും അവര്‍ അണികളെ ഉപദേശിക്കുന്നു. അതാണ് ജയലളിതയുടെ മോഹമെന്നും അവര്‍ പറഞ്ഞു.
ഈ നാടകീയ മാറ്റത്തിന്റെ കാരണം അവ്യക്തമാണ്. ജയലളിത ജീവിച്ചിരുന്നപ്പോള്‍ താന്‍ ഒരിയ്ക്കലും അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പിന്നാലെ പോയിട്ടില്ലെന്നും പ്രിന്റ് ചെയ്ത കത്തില്‍ ശശികല പറയുന്നു. ഇനി അവരുടെ മരണശേഷവും അത് പാടില്ല. ഞാന്രാഷ്ട്രീയം വിടുന്നുവെങ്കിലും അവരുടെ പാര്‍ട്ടി ജയിക്കാനും അവരുടെ മഹത്വം തുടരാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നാല് വര്‍ഷം ബെഗ്ലൂരുവിലെ ജയിലില്‍ കഴിഞ്ഞ ശേഷമാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന സമയത്ത് ശശികല തമിഴ്നാട്ടില്‍ തിരിച്ചെത്തുന്നത്. മുഖ്യമന്ത്രി പളനിസ്വാമിയെ നിഷ്കാസനം ചെയ്ത് ശശികല എ ഐഎഡിഎംകെയുടെ കടിഞ്ഞാണ്‍ കയ്യിലെടുക്കുമെന്ന് പലരും കരുതിയിരുന്നു. അതിന് സാധിച്ചില്ലെങ്കില്‍ ദിനകരന് രൂപം നല്കിയ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തെ (എഎംഎംകെ) ശക്തിപ്പെടുത്തുമെന്നും ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ് ശശികലയുടെ രാഷ്ടീയത്തില്‍ നിന്നുള്ള രാജിപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: