കഴിഞ്ഞ ദിവസം ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട 16 തീവ്രവാദികളില്‍ ഒരാളായ മുഹമ്മദ് സലീമിന്‍റെ മതാപിതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് തങ്ങളുടെ മകന്‍ ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മാറിയതും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയിതിനും കാരണം സക്കീര്‍ നായിക്കിന്‍റെ അനുയായി മൂലമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
സൗരഭ് എന്ന മുഹമ്മദ് സലിം (ഇടത്ത്) സക്കീര്‍ നായിക്ക് (ഇടത്ത് നിന്നും രണ്ടാമത്) അശോക് രാജ് വൈദ്യ (ഇടത്ത് നിന്നും മൂന്നാമത്) വാസന്തി ജെയിന്‍ (വലത്ത്)
കഴിഞ്ഞ ദിവസം ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട 16 തീവ്രവാദികളില്‍ ഒരാളായ മുഹമ്മദ് സലീമിന്‍റെ മതാപിതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് തങ്ങളുടെ മകന്‍ ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മാറിയതും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയിതിനും കാരണം സക്കീര്‍ നായിക്കിന്‍റെ അനുയായി മൂലമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഹിസ്ബ് ഉത് തെഹ്രീര്‍ എൻ്ന തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 പേരെയാണ് കഴിഞ്ഞ ദിവസം ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. ഇതില്‍ ഒരു യുവാവായ മുഹമ്മദ് സലീമിന്‍റെ യഥാര്‍ത്ഥ പേര് സൗരഭ് എന്നായിരുന്നുവെന്ന് പിതാവ് അശോക് രാജ് വൈദ്യ പറയുന്നു. ഒരു ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ് അശോക് രാജ് വൈദ്യ.
അശോക് രാജ് വൈദ്യ മകന്‍റെ മാറ്റത്തെക്കുറിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുന്നു:
തന്‍റെ മകന്‍ സൗരഭ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് സലീം ആയതിന് പിന്നില്‍ സക്കീര്‍ നായിക്കിന്‍റെ അനുയായിയായ ഡോ. കമാല്‍ എന്ന ഒരാളാണെന്നും അശോക് വൈദ്യ രാജ് പറയുന്നു. കോളെജ് പഠനകാലത്ത് സൗരഭിന്‍റെ ചുറ്റും എപ്പോഴും ഉണ്ടായിരുന്ന വ്യക്തിയാണ് ഡോ. കമാല്‍ എന്നും അശോക് വൈദ്യരാജ് പറയുന്നു. "ഡോ. കമാല്‍ തന്‍റെ മകനെ ഇസ്ലാമിക പ്രാർത്ഥനകൾ പഠിപ്പിച്ചു. സൗരഭിന്‍റെ മുറിയിൽ നിന്ന് നിരവധി ഇസ്ലാമിക പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. പിന്നീടാണ് ഡോ. കമാൽ വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്‍റെ ഏജന്‍റാണെന്ന് മനസ്സിലായത്.
സൗരഭിന്‍റെ ഈ മതംമാറ്റവും ഇസ്ലാമിക ചിന്തയോടുള്ള അടുപ്പവും പൊലീസിനോട് റിപ്പോര്‍ട്ട് ചെയ്തെങ്കിലും സൗരഭ് ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് കണ്ടെത്തിയതിനാൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും പിതാവ് അശോക് വൈദ്യരാജ് പറയുന്നു. .
അറസ്റ്റിലായ പ്രതികളിൽപ്പെട്ട ഒരു പ്രൊഫസറും ജിം പരിശീലകനും 'ലൗ ജിഹാദിലും' മതപരിവർത്തനത്തിലും ഉൾപ്പെട്ടിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൗരഭിന്‍റെ പിതാവ് അശോക് രാജ് പറയുന്നു.
ടിവിയിൽ സിറിയൻ വാർത്തകൾ കാണുമ്പോൾ, സൗരഭ് ഇസ്ലാമിനെ കുറിച്ചും അവർ സിറിയക്കാരെ ആക്രമിക്കുന്നതിനെ കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. 'വലിയ വ്യക്തികൾ' ആതിഥേയത്വം വഹിച്ച നിരവധി ഇസ്ലാമിക പരിപാടികളിൽ സൗരഭും പങ്കെടുത്തിരുന്നുവെന്ന് പിതാവ് പറഞ്ഞു.
തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സൗരഭ് ഉൾപ്പെട്ടിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നു. എന്നാൽ, സൗരഭ് ഇസ്ലാം മതം ഉപേക്ഷിച്ചില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങാൻ കുടുംബം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ സൗരഭിന്‍റെ മുസ്ലിം സുഹൃത്തുക്കൾ അവനെ ഒരിക്കലും തനിയെ വിടുന്നില്ലെന്നും അമ്മ വാസന്തി ജെയിൻ പരാതിപ്പെടുന്നു. സൗരഭ് എന്നു മുതലാണ് ഇസ്ലാമിക ചിന്തകളിലേക്ക് പോയത് എന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യം തിരിച്ചറിഞ്ഞത് 2011ലാണെന്ന് അശോക് രാജ് വൈദ്യ പറയുന്നു. 'സൗരഭിന്‍റെ പ്രവർത്തനങ്ങളും വാദങ്ങളും ഞാൻ ആദ്യമായി നിരീക്ഷിച്ചത് 2011-ലാണ്. ഞങ്ങളുടെ കുടുംബ ചടങ്ങുകളിൽ നിന്നും മതപരമായ ആഘോഷങ്ങളിൽ നിന്നും അവന്‍ അകന്നുതുടങ്ങി. കുറച്ച് കഴിഞ്ഞ് ഭാര്യയും ഇസ്ലാമിക വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. സൗരഭ് തന്‍റെ കമ്പ്യൂട്ടറിൽ സാക്കിർ നായിക്കിന്‍റെ പ്രസംഗങ്ങൾ കാണുക പതിവാക്കി. ' അശോക് രാജ് പറഞ്ഞു. 2011ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോട് സാക്കിർ നായിക്കിന്‍റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കണമെന്ന്അശോക് രാജ് വൈദ്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ആ സര്‍ക്കാര്‍ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറയുന്നു.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി