ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയില്‍ ഖലിസ്ഥാനും ഖലിസ്ഥാന്‍ വാദികള്‍ക്കും എതിരെ പ്രകടനം നടത്തിയ ശിവസേന പ്രവര്‍ത്തകര്‍ക്ക് സിഖുകാരില്‍ നിന്നും പൊതിരെ തല്ല്. ഇതോടെ മുഖം രക്ഷിക്കാന്‍ കുറ്റം മുഴുവന്‍ പഞ്ചാബിലെ ശിവസേന നേതാവിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ഉദ്ധവ് താക്കറെയുടെയും മകന് ആദിത്യ താക്കറെയുടെയും ശ്രമം.
വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐ പങ്കുവെച്ച ഏറ്റമുട്ടലിന്റെ വീഡിയോ കാണാം:
ഇതോടെ ശിവസേന പട്യാലയില്‍ നടത്തിയ ഖലിസ്ഥാന്‍ വിരുദ്ധ പ്രതിഷേധ പ്രകടനം നയിച്ച ശിവസേനയുടെ പഞ്ചാബ് അധ്യക്ഷന്‍ ഹരിഷ് സിംഗ്ലയെ പിരിച്ചുവിട്ടതായി ശിവസേന അധ്യക്ഷന്‍ കൂടിയായ ഉദ്ധത് താക്കറേ അറിയിച്ചു. ശിവസേന പ്രവര്‍ത്തകരും ഖലിസ്ഥാന്‍ അനുകൂലികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഖലിസ്ഥാന്‍ ദിനമായ ഏപ്രില്‍ 29 വെള്ളിയാഴ്ച ശിവസേന പ്രവര്‍ത്തകര്‍ പഞ്ചാബില്‍ ഖലിസ്ഥാന്‍ വിരുദ്ധ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ശിവസേന പട്യാലയില്‍ നടത്തിയ പ്രകടനത്തിനെതിരെ ഖലിസ്ഥാന്‍ അനുകൂലികളായ സിഖുകാര്‍ സംഘടിക്കുകയായിരുന്നു. ഖലിസ്ഥാന്‍ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് പട്യാല കാളി ദേവി ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് പ്രകടനക്കാരും ഖലിസ്ഥാന്‍ അനുകൂല വാദികളും തമ്മില്‍ ഏറ്റുമുട്ടിയത്.
ഇരുവിഭാഗവും തമ്മില്‍ കല്ലേറ് നടന്നു. ഖലിസ്ഥാന്‍ അനുകൂല വാദികള്‍ വാള് വിശുന്നുണ്ടായിരുന്നു. കലാപകാരികളെ നിയന്ത്രിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവസേന പ്രകടനം അനുവാദം വാങ്ങാതെ: പഞ്ചാബ് ഡിഎസ് പി
ശിവസേന നടത്തിയ പ്രകടനം പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്ന് പട്യാല ഡിഎസ് പി Â ആരോപിച്ചു. ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് പൊലീസിനെ നിയോഗിച്ചിരുന്നു. അക്രമികളില്‍ ഒരു വിഭാഗം ശിവസേനയാണെന്നും ഡിഎസ് പി പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ പറഞ്ഞു. ക്രമസമാധാപാലനത്തിന്റെ ഭാഗമായി പട്യാലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: